ന്യൂഡല്‍ഹി: രാജ്യത്തെ മികച്ച കായിക പരിശീലകര്‍ക്കുള്ള ദ്രോണാചാര്യ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. നീന്തല്‍ പരിശീലകന്‍ നിഹാര്‍ അമീന്‍, ബോക്സിങ് പരിശീലകന്‍ സ്വതന്തര്‍ രാജ് സിങ്, ഭാരദ്വഹന പരിശീലക ശ്യാമള ഷെട്ടി, പാരാലിമ്പിക്സ് വിഭാഗത്തില്‍ നവാല്‍ സിങ് എന്നിവര്‍ക്ക് ദ്രോണാചാര്യ നല്‍കാനാണ് തീരുമാനം. ദീപാങ്കര്‍ ഭട്ടാചാര്യ അധ്യക്ഷനായ സമിതിയാണ് കായിക മന്ത്രാലയത്തോട് ശിപാര്‍ശ ചെയതത്. മലയാളിയായ അത്ലറ്റിക്ക് പരിശീലകന്‍ തങ്കച്ചന്‍ മാത്യുവിനെ അവസാനം നിമിഷം വരെ സജീവമായി പരിഗണിച്ചിരുന്നെങ്കിലും നവാല്‍ സിങ്ങിന് നല്‍കാനായിരുന്നു ഭൂരിപക്ഷ അംഗങ്ങളുടെയും തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.