ന്യൂഡല്‍ഹി: മുംബൈ സ്ഫോടന കേസില്‍ തൂക്കിലേറ്റപ്പെട്ട യാക്കൂബ് മേമന്‍െറ വിധവ റാഹീനയെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യണമെന്ന ആവശ്യമുന്നയിച്ച സമാജ് വാദി പാര്‍ട്ടി നേതാവിന് സസ്പെന്‍ഷന്‍. മഹാരാഷ്ര്ട സ്റ്റേറ്റ് യൂനിറ്റ് ഉപാധ്യക്ഷന്‍ മുഹമ്മദ് ഫാറൂഖ് ഖോസിയെയാണ് സസ്പെന്‍ഡ് ചെയ്തത്.
പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിങ് യാദവിനോടാണ് മഹാരാഷ്ര്ട സ്റ്റേറ്റ് യൂനിറ്റ് ഉപാധ്യക്ഷന്‍ മുഹമ്മദ് ഫാറൂഖ് ഖോസി ഇക്കാര്യം ആവശ്യപ്പെട്ടത്. ഇതുസംബന്ധിച്ച് മുലായത്തിന് ഫാറൂഖ് കത്തെഴുതുകയും ചെയ്തു.
റാഹീനെ പോലെ നിസഹായരായ നിരവധി പേര്‍ രാജ്യത്തുണ്ട്. സ്ഫോടന കേസില്‍ അറസ്റ്റിലാവുകയും ജയിലിലടക്കുകയും ചെയ്ത റാഹീനെ തെളിവില്ലാത്തതിനാല്‍ പിന്നീട് വിട്ടയച്ചിരുന്നു. ഒരു നിഷ്കളങ്ക ജയിലില്‍ കിടക്കേണ്ടി വന്നത് അനീതിയാണ്. പാര്‍ട്ടി റാഹീനെ രാജ്യസഭാംഗമാക്കണം. ഇതിലൂടെ രാജ്യത്തെ ദുര്‍ബലരായ മുസ് ലിംകളുടെ ശബ്ദം ഉയര്‍ത്തി കൊണ്ടുവരാന്‍ സാധിക്കുമെന്നും ഖോസി കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.