ആന പ്രശ്നം വർഗീയവത്കരിക്കാൻ ശ്രമിക്കുന്നവർ വണ്ടി വിട്ടോ, ഇത് കേരളമാണ് -നീരജ് മാധവ്

കേരള മനഃസാക്ഷിയെ ഒന്നടങ്കം വേദനിപ്പിച്ച സംഭവമാണ് പാലക്കാട് ജില്ലയിലെ തിരുവിഴാംകുന്ന് അമ്പലപ്പാറയിൽ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് വായിൽ മുറിവുണ്ടായതിനെത്തുടർന്ന് കാട്ടാന ചെരിഞ്ഞത്. സംഭവത്തിനെതിരെ സമൂഹത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നാണ് പ്രതിഷേധം ഉയർന്നത്. ഈ ക്രൂരകൃത്യത്തിനെതിരെ പ്രതികരിച്ചവരിൽ സിനിമ നടൻമാർ ഉൾപ്പെടെയുണ്ട്. 

അതേസമയം, സംഭവം നടന്നത് മലപ്പുറത്താണെന്ന പേരിൽ പലരും വർഗീയ മുതലെടുപ്പിനും ശ്രമിച്ചു. മലപ്പുറം ജില്ല ഇത്തരം ക്രൂരകൃത്യങ്ങൾക്ക് പ്രസിദ്ധമാണെന്നായിരുന്നു മുൻ കേന്ദ്ര മന്ത്രിയും ബി.ജെ.പി നേതാവുമായ മനേക ഗാന്ധി പ്രതികരിച്ചത്.  ഇത്തരം വർഗീയ പ്രസ്താവനകൾക്കെതിരെ രൂക്ഷമായി പ്രതികരിച്ചിരിക്കുകയാണ് യുവനടൻ നീരജ് മാധവ്. ‘ആന പ്രശ്നം വർഗീയവത്കരിക്കാൻ ശ്രമിക്കുന്നവർ വണ്ടി വിട്ടോ. ഇത് കേരളമാണ്. സ്വന്തം തെറ്റുചൂണ്ടിക്കാട്ടാൻ ഞങ്ങൾക്കു മടിയില്ല. പക്ഷെ, അതിനെ വെളിയിൽനിന്ന് ചിലർ മുതലെടുക്കാൻ നോക്കിയാൽ ഞങ്ങൾ നോക്കിനിക്കില്ല’ -നീരജ് ഫേസ്ബുക്കിൽ കുറിച്ചു. 

ആന ചെരിഞ്ഞ സംഭവത്തിൽ ആദ്യം െതാട്ടേ പ്രതികരിച്ച ഒരാളായിരുന്നു നീരജ്. ‘സംഭവം ഹൃദയഭേദകമാണ്, ഇത് ചെയ്തവരെ ഏതെങ്കിലും രീതിയിൽ കണ്ടെത്താൻ സാധിക്കുമെങ്കിൽ ചെയ്യണം. ഇതിെൻറ തീവ്രത മനസ്സിലാക്കാത്ത ഒരു സമൂഹം നമുക്കിടയിൽ ഉണ്ട്, മനുഷ്യ ജീവനേപ്പോലെ തന്നെ വിലപ്പെട്ടതാണ് വന്യമൃഗങ്ങൾ എന്ന് എനിക്ക് തോന്നാറുണ്ട്. ഈ മഹാമാരിയുടെ കാലത്തു ഇത്രയൊക്കെ തിരിച്ചടികൾ ഉണ്ടായിട്ടും മനസ്സിലാക്കാത്ത നമ്മൾ ഇനിയെന്നാണ് പ്രകൃതിയുമായി ഇണങ്ങി ജീവിക്കാൻ പഠിക്കുക’ എന്നായിരുന്നു സംഭവത്തെക്കുറിച്ച് ആദ്യം നീരജ് മാധവ് പ്രതികരിച്ചത്.

‘ഗർഭിണിയായ ആനയെ ക്രൂരമായി കൊന്ന സംഭവത്തെ, മലയോര കർഷകരുടെ അതിജീവനത്തെ പറ്റി പറഞ്ഞു ന്യായീകരിക്കുന്ന സുഹൃത്തുക്കളോട് ഒരു ചോദ്യം, ഈ പടക്കം പൊട്ടിത്തെറിച്ച് മരിച്ചത് ഒരു മനുഷ്യനായിരുന്നെങ്കിൽ എന്തായിരിക്കും നിങ്ങളുടെ നിലപാട്?’ -നീരജ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

‘വന്യജീവി ആക്രമണത്തിൽ ഒരു മനുഷ്യൻ ആണ്‌ മരിച്ചതെങ്കിൽ ആ വാർത്തയുടെ അടിയിൽ ഒരു ആദരാഞ്ജലികൾ എന്നുപോലും എഴുതാൻ വയ്യാത്തവർ ആണ്‌ ഒരു ആന ചത്തതിന് മുതലക്കണ്ണീർ ഒഴുക്കാൻ വരുന്നത്. ഒരു മനുഷ്യൻ ആണ്‌ മരിച്ചതെങ്കിൽ താങ്കൾ ഇതുപോലെ ഒരു പോസ്റ്റ്‌ ഇടുമായിരുന്നോ’ -എന്നായിരുന്നു ഇതിനടിയിൽ ഒരാൾ കമൻറിട്ടത്. ‘ഇന്നേവരെ ഒരാനയും പ്രകോപനമില്ലാതെ  മനുഷ്യനെ ഉപദ്രവിച്ചിട്ടില്ല. അവരുടെ മേഖലയിൽ കൈയേറ്റം നടത്തുേമ്പാഴാണ് അവർ പ്രതികരിക്കുന്നത്. പിന്നെ ആനയുടെ കൂട്ടർക്ക് ഇതുപോലെ ഇവിടെ വന്നു പോസ്റ്റ് ഇടാൻ പറ്റില്ലല്ലോ, അവർക്കു ഇതിെൻറ നൂറിരട്ടി പറയാനുണ്ടാവും. ആ മിണ്ടാപ്രാണികൾക്ക് വേണ്ടി സംസാരിക്കാനും ആരെങ്കിലും വേണ്ടേ?’ -നീരജ് കമൻറിട്ടയാളെ തേച്ചൊട്ടിച്ചു. 

‘എന്തിനാ ചേട്ടാ ഇത്രയും വിഷമം. ഞാനൊക്കെ എെൻറ മണ്ണിൽ അധ്വാനിച്ചുണ്ടാക്കുന്നത് ആന നശിപ്പിക്കുന്നത് ചേട്ടൻ കണ്ടിട്ടുണ്ടോ’ എന്ന കമൻറിനെതിരെയും ഈ യുവനടൻ രോഷം കൊണ്ടിരുന്നു. ‘എെൻറ മണ്ണ് എന്ന് അയാൾ അധികാരത്തോടെ പറയുന്നത് കേട്ടില്ലേ? ഭൂമി മനുഷ്യെൻറ മാത്രമാണോ? വന്യ മൃഗങ്ങളുടെ ആവാസവ്യവസ്ഥയായ കാട്ടിൽ കേറിച്ചെന്ന് മരം വെട്ടി, മണ്ണ് മാന്തി, വിളവെച്ച്, അതുവഴി പോയ ആനയെയും തീയിട്ടോടിച്ചിട്ടാണ് ഈ പറയുന്നത്. ഇതുപോലെയുള്ള ആളുകൾക്കിടയിൽ ബോധവത്കരണം ഉണ്ടാക്കേണ്ടത് അത്യാവശ്യമാണ്. ‘ജംഗിൾ സ്പീക്ക്സ്’ എന്ന പേരിൽ ഒരു സീരീസ് തുടങ്ങിയത് പോലും ഈ ആശയം ഉൾക്കൊണ്ടിട്ടാണ്. മഹാമാരി പോലുള്ള തിരിച്ചടികൾ ഉണ്ടാകുന്ന ഈ കാലഘട്ടത്തിൽ പ്രകൃതിയോട് ഇണങ്ങി ജീവിക്കേണ്ടതിെൻറ പ്രസക്തി ചർച്ച ചെയുകയും കുട്ടികളെയടക്കം പറഞ്ഞു മനസിലാക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്’ -നീരജ് അയാൾക്ക് മറുപടി നൽകി.

Full View
Tags:    
News Summary - neeraj madhavan says about elephent murder case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.