ന്യൂയോർക്: ഏറെ സാധ്യത കൽപിക്കപ്പെട്ട മെക്സിക്കൻ സംവിധായകൻ അൽഫോൺസോ കുറോണ ിെൻറ ‘റോമ’യെ പിന്തള്ളിയാണ് ‘ഗ്രീൻബുക്ക്’ ഒാസ്കറിൽ ചരിത്രം സൃഷ്ടിച്ചത്.
കറു ത്ത വംശജനായ പിയാനിസ്റ്റ് ഡോൺ വാൾബ്രിഡ്ജ് ഷിർലിയും സഹായിയും ഡ്രൈവറുമായ ടോണ ി വല്ലിലോംഗയും തമ്മിലുള്ള അസാധാരണമായ സൗഹൃദത്തിെൻറ കഥ പറയുന്ന ഗ്രീൻബുക്കിന് എ തിരായും അനുകൂലമായും അഭിപ്രായമുയർന്നിരുന്നു.
ഷിർലിയുടെ വേഷം ചെയ്ത മഹർഷല അലിക്കാണ് മികച്ച സഹനടനുള്ള അവാർഡ് ലഭിച്ചത്. വിഗ്ഗോ മോർെട്ടൻസണണാണ് വല്ലിലോംഗയെ അവതരിപ്പിച്ചത്.
അമേരിക്കയിൽ വംശീയത വീണ്ടും പ്രശ്നമാകുന്ന കാലത്ത് ആത്മപരിശോധനക്ക് പ്രേരിപ്പിക്കുന്നതാണ് സിനിമയുടെ പ്രമേയമെന്നായിരുന്നു പൊതുവായ വിലയിരുത്തൽ. എന്നാൽ, വെള്ളക്കാരനായ ടോണിയുമായുള്ള ഷിർലിയുടെ സൗഹൃദം പതിവ് ഹോളിവുഡ് ‘കറുപ്പ്-വെളുപ്പ്’ ക്ലീഷേയുടെ ആവർത്തനമെന്നായിരുന്നു പ്രധാന ആേക്ഷപം.
സംഭവകഥയുടെ സാധുതയും പല കോണുകളിൽനിന്നും ചോദ്യം ചെയ്യപ്പെട്ടു. എന്നാൽ, ജനങ്ങളുടെ ഹൃദയത്തിലും മസ്തിഷ്കത്തിലും മാറ്റങ്ങളുണ്ടാക്കാൻ കഴിയുമെന്നാണ് കരുതുന്നതെന്നായിരുന്നു സംവിധായകൻ പീറ്റർ ഫറേലിയുടെ നിലപാട്.
വല്ലലോംഗയുടെ മകൻ ബ്രയൻ കർറീയുമൊത്താണ് ഫറേലി സിനിമയുടെ തിരക്കഥ തയാറാക്കിയിരിക്കുന്നത്. അതിനാൽതന്നെ വല്ലലോംഗയുടെ കാഴ്ചപ്പാടിലാണ് സിനിമ പുരോഗമിക്കുന്നത്. ഷിർലിയുടെ കുടുംബം സിനിമക്കെതിരെ നേരേത്തതെന്ന രംഗത്തുവന്നിരുന്നു.
‘മനോഹര നുണകളുടെ സിംഫണി’ എന്നാണ് ഗ്രീൻബുക്കിനെക്കുറിച്ച് ഷിർലിയുടെ കുടുംബം അഭിപ്രായപ്പെട്ടത്. കുടുംബവുമായി ഷിർലിക്ക് ചേർച്ചയുണ്ടായിരുന്നില്ലെന്ന സിനിമയിലെ സൂചനയെയും അവർ ചോദ്യംചെയ്യുന്നു.
കുടുംബത്തെ വേദനിപ്പിച്ചിട്ടുെണ്ടങ്കിൽ വ്യക്തിപരമായി താൻ ക്ഷമ ചോദിക്കുന്നതായി ഷിർലിയുടെ വേഷം ചെയ്ത മഹർഷല അലി പറഞ്ഞതായി ഷിർലിയുടെ മരുമകൾ എഡ്വിൻ ഷിർലി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.