ഷിംല: പ്രശസ്ത അമേരിക്കൻ മൈക്രോബ്ലോഗിങ് സൈറ്റായ ട്വിറ്റർ അടച്ചുപൂട്ടാൻ കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട ്ട് ബോളിബുഡ് താരം കങ്കണ റണാവത്ത്. കങ്കണയുടെ സഹോദരി രംഗോലി ചണ്ഡേലിെൻറ ട്വിറ്റർ അക്കൗണ്ട് അധികൃതർ നീക്കം ചെയ്തതിന് പിന്നാലെയാണ് താരം പ്രതികരണവുമായി എത്തിയത്. മതസ്പർധ വളർത്തുന്ന തരത്തിൽ വ്യാജ വാർത്ത ട്വീറ്റ് ച െയ്തതിെൻറ പേരിലായിരുന്നു രംഗോലിയുടെ അക്കൗണ്ട് ട്വിറ്റർ ഇന്ത്യ സസ്പെൻഡ് ചെയ്തത്.
താനും സഹോദരി യും മുസ്ലീങ്ങൾക്കെതിരെ വംശഹത്യക്ക് ആഹ്വാനം ചെയ്തതായി ഡിസൈനർ ഫറാ ഖാൻ അലിയും സിനിമാ സംവിധായിക റീമ കഗ്‌തിയും ത െറ്റായ ആരോപണം ഉന്നയിക്കുകയാണ്. ഡോക്ടർമാര്‍ക്കും പൊലീസുകാർക്കും നേരെ അക്രമണം അഴിച്ച് വിട്ടവരെ വെടിവച്ച് കൊ ല്ലാനാണ് രംഗോലി ആവശ്യപ്പെട്ടതെന്നും കങ്കണ റണാവത് വീഡിയോയില്‍ പറയുന്നു. എല്ലാ മുസ്‍ലീങ്ങളും ഡോക്ടർമാരെയും പ ോലീസ് ഉദ്യോഗസ്ഥരെയും ആക്രമിക്കുന്നവരാണെന്ന് തങ്ങൾ വിശ്വസിക്കുന്നില്ലെന്നും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച് ച വീഡിയോയിൽ പറഞ്ഞു.
സഹോദരിയുടെ അക്കൗണ്ട് നീക്കം ചെയ്ത ട്വിറ്റര്‍ ഇന്ത്യയിൽ അടച്ചുപൂട്ടണമെന്നും കങ്കണ കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു. ‘ഇന്ത്യൻ പ്രധാനമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും ആർ.എസ്.എസ് പോലുള്ള ജനങ്ങളെ സേവിക്കുന്ന സംഘടനകളെയും തീവ്രവാദികൾ എന്ന് വിളിക്കാൻ ട്വിറ്റർ അനുവദിക്കുന്നു. എങ്കിലും യഥാര്‍ത്ഥ തീവ്രവാദികളെ തീവ്രവാദികൾ എന്ന് വിളിക്കാൻ ട്വിറ്ററിൽ അനുവാദമില്ല. അതുകൊണ്ട് ട്വിറ്ററിനെ രാജ്യത്ത് തുടരാന്‍ അനുവദിക്കരുത്’ രാജ്യം സ്വന്തമായി ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം തുടങ്ങണമെന്നും കങ്കണ വിഡിയോയിൽ പറഞ്ഞു.
ഇന്ത്യയിൽ കൊറോണ വൈറസ് പരത്തിയത് തബ്ലീഗ് ജമാഅത്താണെന്ന് പറഞ്ഞതിന് ജീവന് ഭീഷണി നേരിടുന്ന ഗുസ്തി താരം ബബിത കുമാരി ഫോഗട്ടിന് കേന്ദ്ര സർക്കാർ സുരക്ഷയൊരുക്കണമെന്നും കങ്കണ കൂട്ടിച്ചേർത്തു.
'കൊറോണ വൈറസ് ബാധിച്ച് ഒരു ജമാഅത്തി മരിച്ചതിനു പിന്നാലെ അവരുടെ കുടുംബാംഗങ്ങളെ പരിശോധിക്കാന്‍ ചെന്ന ഡോക്ടര്‍മാരെയും പോലീസിനെയും അവര്‍ ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്തു. ഈ മുല്ലമാരെയും സെക്കുലര്‍ മാധ്യമങ്ങളെയും നിരത്തി നിര്‍ത്തി വെടിവെച്ചു കൊല്ലണം', എന്നായിരുന്നു കഴിഞ്ഞ ദിവസം രംഗോലി ട്വിറ്ററില്‍ കുറിച്ചത്. തുടർന്ന് ഒരുലക്ഷത്തിനടുത്ത് ഫോളോവേഴ്‌സുള്ള അവരുടെ ഒൗദ്യോഗിക ട്വിറ്റർ അക്കൌണ്ട് നഷ്ടപ്പെടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.