തിരുവനന്തപുരം: ചലച്ചിത്ര പ്രവർത്തകൻ എന്ന നിലക്ക് മാത്രമല്ല വിഖ്യാത ആഫ്രിക്കൻ സംവിധായകൻ മുഹമ്മദ് സലെ ഹാറൂൺ കേരളത്തിലെത്തിയിരിക്കുന്നത്. സിവിൽ യുദ്ധം തകർത്തെറിഞ്ഞ സ്വന്തം രാജ്യത്തിെൻറ കലാസംസ്കാരത്തെ തിരിച്ചുപിടിക്കാൻ വഴികൾ തേടുന്നൊരു സംസ്കാരികമന്ത്രിയുടെ റോൾ കൂടിയുണ്ട് അദ്ദേഹത്തിന്. ‘ആഫ്രിക്കയുടെ നിലച്ച ഹൃദയം’ എന്നറിയപ്പെടുന്ന ‘ചഡ്’ എന്ന രാജ്യത്തിെൻറ സാംസ്കാരിക-ടൂറിസം മന്ത്രിയാണ് അദ്ദേഹം. ‘സിവിൽ യുദ്ധത്തിെൻറ പ്രേതം ഇന്നും എെൻറ രാജ്യത്തെ വിെട്ടാഴിഞ്ഞിട്ടില്ല.
തലസ്ഥാനനഗരത്തിലെ ഒരു സിനിമ തിയറ്റർ മാത്രമാണ് അവശേഷിക്കുന്നത്. മന്ത്രിയായശേഷം ഒരു ഫിലിം സ്കൂൾ ആരംഭിച്ചിട്ടുണ്ട്. നല്ല സിനിമ ജീവിതവ്രതമാക്കുന്നൊരു പുതുതലമുറയെ വാർത്തെടുക്കണം. ടൂറിസം സാധ്യതകളും പ്രയോജനപ്പെടുത്തണം. ഇൗ ലക്ഷ്യങ്ങൾക്ക് ഇന്ത്യയുടെ, പ്രത്യേകിച്ച് കേരളത്തിെൻറ പിന്തുണയും സഹകരണവും അനിവാര്യമാണ്. ഇവിടെനിന്നുള്ള മന്ത്രിമാരെ ചഡിലേക്ക് ക്ഷണിക്കണമെന്നുണ്ട്. ഇതുസംബന്ധിച്ച് കേരളത്തിലെ സാംസ്കാരിക, ടൂറിസം മന്ത്രിമാരുമായുള്ള ചർച്ച സന്ദർശനത്തിെൻറ ലക്ഷ്യങ്ങളിലൊന്നാണ്’- മുഹമ്മദ് സലെ ഹാറൂൺ ‘മാധ്യമ’ത്തോട് പറഞ്ഞു.
സിവിൽ യുദ്ധത്തെതുടർന്ന് 1980കളിൽ ഫ്രാൻസിലേക്ക് പലായനം ചെയ്ത മുഹമ്മദ് സലെ ഹാറൂൺ ‘ബൈ ബൈ ആഫ്രിക്ക’, ‘ഒൗവർ ഫാദർ’,‘ഡ്രൈ സീസൺ’, ‘എ സ്ക്രീമിങ് മാൻ’ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായശേഷമാണ് മന്ത്രിയാകുന്നത്. ‘രാജ്യത്തെ സാംസ്കാരിക പ്രവർത്തകരിൽ മുതിർന്നയാൾ എന്ന നിലക്ക് സാംസ്കാരിക ഉന്നമനം എെൻറ കടമയാണ്. സിനിമ മാത്രമല്ല സംഗീതം, സാഹിത്യം എന്നിവയെ പരിപോഷിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.
വായനയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതികൾ പുരോഗമിക്കുന്നു. പ്രസിദ്ധീകരണശാലകൾക്കും മറ്റും ആദ്യ നാല് വർഷങ്ങളിൽ നികുതി ഒഴിവാക്കുന്നതടക്കമുള്ള ദേശീയ പുസ്തകനയം ആവിഷ്കരിച്ചിട്ടുണ്ട്.’- അദ്ദേഹം പറഞ്ഞു. ‘കണ്ടംപററി ഫിലിം മേക്കർ ഇൻ ഫോക്കസ്’ വിഭാഗത്തിൽ മുഹമ്മദ് സലെ ഹാറൂണിെൻറ ആറ് സിനിമകൾ പ്രദർശിപ്പിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.