ബംഗളൂരു: നിലമ്പൂർ -നഞ്ചൻഗോഡ് റെയിൽപാത, ദേശീയപാത 766ലെ രാത്രി യാത്രാനിരോധം തുടങ്ങിയ വിഷയങ്ങളിൽ ഇടപെടുമെന്ന് ജെ.എസ്.എസ് സ്ഥാപനങ്ങളുടെ ചാൻസലറും സുത്തൂർ ലിംഗായത്ത് മഠാധിപതിയുമായ ശിവരാത്രി ദേശികേന്ദ്ര മഹാസ്വാമിജി പറഞ്ഞു. നീലഗിരി വയനാട് എൻ.എച്ച് ആൻഡ് റെയിൽവേ ആക്ഷൻ കമ്മിറ്റി പ്രതിനിധികളുമായുള്ള ചർച്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞതെന്ന് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
ഈ പ്രശ്നങ്ങൾക്ക് ഉചിതമായ പരിഹാരം ഉണ്ടാകേണ്ടത് കേരളത്തിലെയും കർണാടകയിലെയും ജനങ്ങളുടെ ആവശ്യമാണ്. ഇതിനായുള്ള പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുമെന്നും സ്വാമിജി പറഞ്ഞു. വിഷയങ്ങൾ കേന്ദ്ര -കർണാടക സർക്കാറുകളുടെ ശ്രദ്ധയിൽ കൊണ്ടുവരും. ആക്ഷൻ കമ്മിറ്റിയുമായുള്ള ദീർഘകാലബന്ധത്തെ സ്വാമിജി അനുസ്മരിച്ചു. അഡ്വ. ജോസ് വി. തണ്ണിക്കോട്, ഡോ. സതീഷ് നായിക്, സതീഷ് വി. പുൽപ്പള്ളി, നാസർ കാസിം, മനോജ്, ജോയിച്ചൻ വർഗീസ്, സി. അബ്ദുൽ റസാഖ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.