ഉത്സവ കവാടം
മംഗളൂരു: ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ ആചാരപരവും ഭരണപരവുമായ നിയന്ത്രണം ഷിരൂർ മഠത്തിലേക്ക് ആചാരപരമായി കൈമാറുന്ന പര്യയ മഹോത്സവം ഞായറാഴ്ച. ഷിരൂർ മഠത്തിലെ സ്വാമി വേദവർധന തീർഥ 2026-28 വർഷത്തേക്ക് മഠാധിപതിയായി ചുമതലയേൽക്കും. കേന്ദ്രമന്ത്രി എച്ച്.ഡി കുമാരസ്വാമി, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എന്നിവരുൾപ്പെടെ നിരവധി നേതാക്കളും മത മേലധ്യക്ഷരും പ്രമുഖ വ്യക്തികളും പങ്കെടുക്കും.
പുലർച്ച 1.15ന് കാപ്പുവിനടുത്തുള്ള ദണ്ഡതീർഥത്തിൽ ആചാരപരമായ പുണ്യസ്നാനം നടത്തുന്നതോടെ രണ്ട് ലക്ഷത്തിലധികം ഭക്തർ പങ്കെടുക്കുന്ന ചടങ്ങിന് തുടക്കമാകും. പുലർച്ച രണ്ടിന് ജോഡുകട്ടെയിൽ നിന്ന് മഹാ ഘോഷയാത്ര ആരംഭിക്കും. ശനി, ഞായർ ദിവസങ്ങളിലായി ലക്ഷം പേർക്കുള്ള അന്നദാനം ഉണ്ടാകും.
പേജാവര, പുത്തിഗെ, അദമരു, കൃഷ്ണപുര, ഷിരൂർ, സോധെ, കണിയൂർ, പലിമാരു എന്നീ അഷ്ടമഠത്തിൽ നിന്നുള്ളവരെ രണ്ട് വർഷം വീതം മഠാധിപതിയായി ചുമതലയേൽപിക്കുന്നതാണ് പര്യയ മഹോത്സവം. ദ്വൈത തത്ത്വചിന്താ വിദ്യാലയത്തിന്റെ സ്ഥാപകനായ പതിമൂന്നാം നൂറ്റാണ്ടിലെ തത്ത്വചിന്തകനും സന്യാസിയുമായ മാധവാചാര്യരാണ് സമ്പ്രദായം തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.