പടക്ക നിർമാണശാലയിൽ പൊട്ടിത്തെറി

മംഗളൂരു: വിട്ടൽ കമ്പളബെട്ടുവിനടുത്ത നൂജിയിലെ പടക്ക നിർമാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ പരിസരത്തെ വീടുകൾക്കും വൃക്ഷങ്ങൾക്കും നാശനഷ്ടം സംഭവിച്ചു. തൊഴിലാളികൾ പുറത്തായതിനാൽ ആളപായമില്ല. കമ്പളബെട്ടു നിവാസി കെ. ഗഫൂറിന്റേതാണ് പടക്ക നിർമാണശാല. ക്ഷേത്രോത്സവത്തിനായി പടക്കം തയാറാക്കി സൂക്ഷിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

2017 ൽ ഇതേ പടക്ക നിർമാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ രണ്ട് തൊഴിലാളികൾ സംഭവസ്ഥലത്ത് കൊല്ലപ്പെട്ടിരുന്നു. റവന്യൂ ഇൻസ്പെക്ടർ രവി, വിട്ടൽ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പ്രകാശ് ദേവാഡിഗ, വിട്ടൽ എസ്.ഐ രാമകൃഷ്ണ, മറ്റ് ജീവനക്കാർ എന്നിവർ സ്ഥലം സന്ദർശിച്ചു. സ്ഥലത്ത് പടക്കം നിർമിക്കാൻ അനുമതി ലഭിച്ചിട്ടില്ലെന്ന് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തി.

Tags:    
News Summary - Explosion at fireworks factory

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.