എല്‍.ജി.ബി.ടി സമൂഹത്തിന് ചികിത്സാ സൗകര്യമൊരുക്കും

ബംഗളൂരു: എല്‍.ജി.ബി.ടി. സമൂഹത്തിനായി ബംഗളൂരു കേന്ദ്രീകരിച്ച് പ്രത്യേക ചികിത്സാ സൗകര്യമൊരുക്കുമെന്ന് 'ബോര്‍ഡര്‍ലെസ് എല്‍.ജി.ബി.ടി' കൂട്ടായ്മ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. നഗരത്തിലെ സ്വകാര്യ ക്ലിനിക്കുകളുമായി സഹകരിച്ചാണ് ഇതെന്ന് ബോര്‍ഡര്‍ലെസ് ഹെല്‍ത്ത്‌കെയര്‍ ഗ്രൂപ് സ്ഥാപക ചെയര്‍മാന്‍ ഡോ. വെയ് സിയാങ് യു പറഞ്ഞു. ഈ രംഗത്ത് വിദഗ്ധരായ ഡോക്ടര്‍മാരുടെ സഹായം തേടും. തുടക്കത്തില്‍ ബംഗളൂരു കേന്ദ്രീകരിച്ചാണ് ക്ലിനിക്കുകൾ ഒരുക്കുന്നത്. പിന്നീട് ഘട്ടംഘട്ടമായി രാജ്യത്തിന്‍റെ മറ്റു നഗരങ്ങളിലേക്കും വ്യാപിപ്പിക്കും. താൽപര്യമുള്ള പ്രാദേശിക ഡോക്ടര്‍മാരുമായി കരാറിലേര്‍പ്പെടും. എല്‍.ജി.ബി.ടി വിഭാഗത്തിലുള്ളവര്‍ക്ക് സാധാരണ ആശുപത്രികളില്‍ പോകാന്‍ സാധിക്കാതെവരുന്ന അവസ്ഥയുണ്ട്. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാനാണ് ലക്ഷ്യമെന്നും ഭാരവാഹികൾ പറഞ്ഞു.

Tags:    
News Summary - Medical facilities will be provided for the LGBT community

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.