നളിൻ കുമാർ കട്ടീൽ എം.പി വിജയപുരയിൽ

കർഷകർക്കൊപ്പം

കർഷകരുടെ പരാതി കേട്ട് ബി.ജെ.പി പ്രസിഡന്റ്

മംഗളൂരു: മുഖ്യമന്ത്രി സിദ്ധാരാമയ്യ നേരത്തേ നേതൃത്വം നൽകിയ സർക്കാർ ഭരണത്തിൽ കർണാടകയിൽ 4000 കർഷകർ ആത്മഹത്യ ചെയ്തതായി ദക്ഷിണ കന്നട എം.പിയും ബി.ജെ.പി സംസ്ഥാന പ്രസിഡന്റുമായ നളിൻ കുമാർ കട്ടീൽ . വിജയപുരയിൽ പാർട്ടി ജനസമ്പർക്ക പരിപാടിയിൽ കർഷകരുടെ പരാതികൾ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിജയപുരയിൽ മാത്രം അന്ന് 18 കർഷക ആത്മഹത്യകളുണ്ടായി.

കർഷകരുടെ കാര്യത്തിൽ ശ്രദ്ധയില്ലാതെ പ്രാതലുകൾക്ക് പിന്നാലെയാണിപ്പോൾ മുഖ്യമന്ത്രി. ഈ നില തുടർന്നാൽ അധികകാലം സിദ്ധരാമയ്യ ആ കസേരയിൽ ഉണ്ടാവില്ല. കർണാടകയിൽ നിന്നുള്ള നിവേദക സംഘത്തെ കാണാൻ പ്രധാനമന്ത്രി കൂട്ടാക്കിയില്ലെന്ന് ആക്ഷേപിക്കുന്ന മുഖ്യമന്ത്രിക്ക് ഭരണസംവിധാനം അറിയില്ലേ എന്നും കട്ടീൽ ചോദിച്ചു. 

Tags:    
News Summary - Hearing the complaints of the farmers BJP President

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.