കൃഷ്ണ ബൈരെ ഗൗഡ

ഗ്രേറ്റർ ബംഗളൂരു; വികസന വകുപ്പിനെക്കുറിച്ച് വ്യക്തത തേടുകയാണ് -കൃഷ്ണ ബൈരെ ഗൗഡ

ബംഗളൂരു: തനിക്ക് ലഭിച്ച ഗ്രേറ്റർ ബംഗളൂരു വികസന വകുപ്പിനെക്കുറിച്ചുള്ള വ്യക്തത ലഭിക്കുന്നതിന് വേണ്ടി കാത്തിരിക്കുന്നത്തിനാലാണ് ചുമതല ഏറ്റെടുക്കാത്തതെന്ന് മന്ത്രി കൃഷ്ണ ബൈരെ ഗൗഡ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കടമകൾ ഫലപ്രദമായി നിർവഹിക്കുന്നതിന് ഉത്തരവാദിത്തങ്ങളെക്കുറിച്ചുള്ള പൂർണമായ വ്യക്തത അനിവാര്യമാണ്.

ഗ്രേറ്റർ ബംഗളൂരു വികസന മന്ത്രിയായി ചുമതലയേൽക്കുമോ എന്ന ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചില്ല. ജൂൺ മൂന്നിനാണ് ഗൗഡ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ബാംഗ്ലൂർ ഡെവലപ്‌മെന്‍റ് അതോറിറ്റി (ബി.ഡി.എ), ബംഗളൂരു മെട്രോപൊളിറ്റൻ റീജ്യൻ ഡെവലപ്‌മെന്‍റ് അതോറിറ്റി (ബി.എം.ആർ.ഡി.എ) എന്നിവയുടെ ചുമതല മുഖ്യമന്ത്രി നേരിട്ട് ഏറ്റെടുത്തതിനാലുള്ള അതൃപ്തിയാണ് ഗ്രേറ്റർ ബംഗളൂരു ഡെവലപ്‌മെന്‍റ് വകുപ്പ് ഏറ്റെടുക്കുന്നതില്‍ നിന്നും ഗൗഡ വിട്ടു നില്‍ക്കുന്നതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ഗ്രേറ്റർ ബംഗളൂരു അതോറിറ്റി (ജി.ബി.എ), അതിനു കീഴിലുള്ള അഞ്ച് നഗര കോർപറേഷനുകൾ, ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് സീവറേജ് ബോർഡ് (ബി.ഡബ്ല്യു.എസ്.എസ്.ബി), ബംഗളൂരു മെട്രോ എന്നിവയുടെ ചുമതലയും ഇദ്ദേഹത്തിനാണ്.

തനിക്ക് ലഭിച്ച വകുപ്പില്‍ അതൃപ്തിയില്ലയെന്നും തന്നില്‍ ഏല്‍പിച്ച ഉത്തരവാദിത്തം ബുദ്ധിമുട്ടുള്ളതാണെന്നും ഗൗഡ പറഞ്ഞു. ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടെന്നും ഉടന്‍ പ്രശ്നം പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വ്യക്തത ലഭിച്ചില്ലെങ്കില്‍ പ്രതീക്ഷകൾക്കനുസരിച്ച് പ്രവർത്തിക്കാൻ കഴിയില്ല. മുഖ്യമന്ത്രിയുടെ തീരുമാനം അടിസ്ഥാനമാക്കി തുടർ പ്രവർത്തനങ്ങൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - Greater Bengaluru; Seeking clarification on development department - Krishna Byre Gowda

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.