രക്ഷപ്പെട്ട തൊഴിലാളികൾ ഈശ്വർ മാൽപെക്കും സഹായികൾക്കും ഒപ്പം
മംഗളൂരു: മാൽപെയിലെ തോട്ടം ബീച്ചിന് സമീപം കടൽക്ഷോഭത്തെ തുടർന്ന് മത്സ്യബന്ധന ബോട്ട് മറിഞ്ഞു. കടലിൽ പോയ നാലു മത്സ്യത്തൊഴിലാളികൾ രക്ഷപ്പെട്ടു. തോട്ടം വാർഡ് മുനിസിപ്പൽ അംഗം യോഗേഷ് ഉടൻതന്നെ സാമൂഹിക പ്രവർത്തകനായ ഈശ്വർ മാൽപെയെയും സംഘത്തെയും വിവരമറിയിച്ചു. ഉടനെ സ്ഥലത്തെത്തിയ ഈശ്വറും നാട്ടുകാരായ പ്രവീൺ, ഉദയ് എന്നിവരും ലൈഫ് ജാക്കറ്റുകളുമായി നാല് മത്സ്യത്തൊഴിലാളികളെയും രക്ഷപ്പെടുത്തുകയായിരുന്നു.
മാൽപെയിലെ കടൽ വളരെ പ്രവചനാതീതവും പ്രക്ഷുബ്ധവുമായി തുടരുകയാണെന്ന് ഈശ്വർ മാൽപെ പറഞ്ഞു. നീന്താൻ അറിയാവുന്നവരും വെള്ളത്തിലിറങ്ങരുത്. മുന്നറിയിപ്പില്ലാതെ പെട്ടെന്ന് തിരമാലകൾ ഉയരാം. മത്സ്യത്തൊഴിലാളികൾ കടലിൽ പോകുമ്പോൾ എപ്പോഴും ലൈഫ് ജാക്കറ്റുകൾ ധരിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.