നാഗരാജു

ദാവൻകരെയിൽ എസ്.ഐ തൂങ്ങിമരിച്ച നിലയിൽ

ബംഗളൂരു: ദാവൻകരെയിൽനിന്നുള്ള പൊലീസ് ഉദ്യോഗസ്ഥൻ തുമകൂരിലെ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ ഞായറാഴ്ച കണ്ടെത്തി. ദാവണഗെരെ എക്സ്റ്റൻഷൻ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ നാഗരാജുവാണ് (35) മരിച്ചത്. ജൂലൈ ഒന്നിന് അദ്ദേഹം ഹോട്ടൽ മുറി ബുക്ക് ചെയ്തിരുന്നു.

ഞായറാഴ്ച ഹോട്ടൽ ജീവനക്കാർ മുറിയിൽനിന്ന് ദുർഗന്ധം വമിച്ചതിനെത്തുടർന്ന് മുറി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. കുടുംബകലഹത്തെത്തുടർന്ന് വിഷാദത്തിലായ നാഗരാജു ആത്മഹത്യ ചെയ്തതായി മുറിയിൽനിന്ന് കണ്ടെടുത്ത രണ്ട് പേജുള്ള മരണക്കുറിപ്പിൽ പറയുന്നു.ലോഡ്ജിലെത്തിയ ലോക്കൽ പൊലീസ് പരിശോധന നടത്തി.

Tags:    
News Summary - Davanagere SI allegedly commits suicide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.