മംഗളൂരു: ഉഡുപ്പി ആസ്ഥാനമായ വ്യവസായ സംരംഭകൻ സന്ദീപ് സാലിയന്റെ(42) ദുരൂഹ മരണവുമായി ബന്ധപ്പെട്ട് സമ്പന്നരായ ബിസിനസുകാരെ ഹണി ട്രാപ്പിൽ കുടുക്കി കൊള്ളയടിച്ച കേസിൽ ഉൾപ്പെട്ട യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മംഗളൂരു സ്വദേശിനി രൂപശ്രീ സി എന്ന അക്ഷത എംകെയാണ്(35) കർണാടക പൊലീസിന്റെ സഹായത്തോടെ ബംഗളൂരുവിൽ നിന്ന് ഗോവ പൊലീസ് അറസ്റ്റ് ചെയ്തത്. ഹണി ട്രാപ്പിലൂടെ ബിസിനസുകാരനെ കൊള്ളയടിച്ച കേസിൽ അക്ഷത ഇതിനകം അന്വേഷണത്തിലായിരുന്നു. ഉഡുപ്പി ജില്ലയിലെ മാൽപെയിൽ നിന്നുള്ള വാട്ടർ സ്‌പോർട്‌സ് സംരംഭകനായ സന്ദീപ് സാലിയന്റെ കൊലപാതകത്തിലെ പ്രധാന പ്രതി അക്ഷതയാണെന്ന് പൊലീസ് പറഞ്ഞു.
പ്രതി കാസിനോകൾ സന്ദർശിക്കുന്ന സമ്പന്നരായ ബിസിനസുകാരെ ലക്ഷ്യം വെച്ചതായും അവരെ ഹോട്ടലുകളിലേക്ക് പ്രലോഭിപ്പിച്ച് ബോധരഹിതരാക്കിയ പണവും വിലപിടിപ്പുള്ള വസ്തുക്കളും കൊള്ളയടിച്ച ശേഷം ഹണി-ട്രാപ്പ് ഓപ്പറേഷന്റെ ഭാഗമായി ബ്ലാക്ക് മെയിൽ ചെയ്തതായും പരാതിയുണ്ട്.കർണാടകയിലെ മുൻ മന്ത്രിയുടെ ഡ്രൈവറായി ജോലി ചെയ്തിരുന്ന സന്ദീപ് സാലിയൻ മാൽപെയിൽ വാട്ടർ സ്‌പോർട്‌സ് ബിസിനസ്സ് സ്ഥാപിക്കുന്നതിനായി ജോലി ഉപേക്ഷിച്ചു. ചുരുങ്ങിയ സമയത്തിനുള്ളിൽ അദ്ദേഹം വിജയകരമായ സംരംഭം കെട്ടിപ്പടുക്കുകയും ഉഡുപ്പിയിലെ വാട്ടർ സ്‌പോർട്‌സ് മേഖലയിലെ അറിയപ്പെടുന്ന ഒരു സംരംഭകനായി മാറുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.