നെടുമങ്ങാട്: ലോറിയുടെ നമ്പർ മാറ്റി സർവിസ് നടത്തുന്ന വിരുതൻ പിടിയിൽ. കാസർകോട് ആർ.ടി നഗർ കേളുഗുഡൈ റോഡിൽ കൃഷ്ണ വി ലാസം വീട്ടിൽനിന്ന് ഗോവയിലെ അലൈൻസ് ട്രാൻസ്പോർട്ട് ഓഫിസിൽ താമസിക്കുന്ന അംബുജാക്ഷൻ പിള്ളയാണ് (62) നെടുമങ്ങാട് പൊലീസിൻെറ പിടിയിലായത്. അംബുജാക്ഷൻ നാലു വർഷമായി ഉപയോഗിച്ച് വന്ന ലോറിയുടെ നമ്പർ പ്ലേറ്റ് ഉടമസ്ഥൻ അറിയാതെ മാറ്റി ഇയാൾ കർണാടകയിലെ ഒരു കമ്പനിയിൽ മുമ്പ് ഡ്രൈവറായിരുന്നപ്പോൾ ഉപയോഗിച്ച ലോറിയുടെ നമ്പർ വ്യാജമായി പതിച്ചാണ് ഒാടിച്ചിരുന്നത്. ആ നമ്പറിലുള്ള ലോറിയുടെ െറേക്കാഡുകളും മറ്റും കൈവശപ്പെടുത്തി അസ്സലാണെന്ന് പറഞ്ഞ് കർണാടക ഡിസ്റ്റിലറിയിൽനിന്ന് 1200 കെയ്സ് ബിയർ കയറ്റി പെർമിറ്റുമായി വയനാട് ചെക്ക്പോസ്റ്റ് വഴി കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ സഞ്ചരിച്ച് നെടുമങ്ങാട് കൊണ്ടുവന്നപ്പോഴാണ് പിടിയിലായത്. നെടുമങ്ങാട് ഇൻസ്പെക്ടർ വി. രാജേഷ് കുമാറിൻെറ നേതൃത്വത്തിൽ എസ്.െഎമാരായ സുനിൽഗോപി, ശ്രീകുമാർ എ.എസ്.െഎ മുഹമ്മദ് റാഫി സി.പിഒമാരായ ബിജു, സുെലെമാൻ, രജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. prathiambujakshanpilla.jpg (2.2 M ഫോേട്ടാ: അംബുജാക്ഷൻ പിള്ള (62)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.