എട്ട് വർഷമായി മുങ്ങിനടന്ന പിടികിട്ടാപുള്ളി പിടിയിലായി

കരുനാഗപ്പള്ളി: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാതിനു ശേഷം ഒളിവിൽ പോയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെറിയഴീക്കൽ മുല്ലപ്പള്ളി വീട്ടിൽ അയ്യപ്പൻ എന്ന നിഷാന്ത് സജിയാണ് (34) ചൊവ്വാഴ്ച രാത്രി പിടിയിലായത്. വധശ്രമം, ഭവനഭേദനം, അടിപിടി തുടങ്ങി പത്തോളം കേസുകളിൽ പ്രതിയായ നിഷാന്തിനെ നേരത്തേ പൊലീസ് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കിയെങ്കിലും ജാമ്യം നേടിയ ശേഷം മുങ്ങിനടക്കുകയായിരുന്നു. എട്ട് വർഷമായി സ്ഥലത്തില്ലാത്ത നിഷാന്തിനെ കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ഗുജറാത്തിൽ ഒളിവിൽ കഴിയുകയായിരുന്ന നിഷാന്ത് നാട്ടിലെത്തിയെന്ന വിവരം ലഭിച്ചതിനെ തുടർന്ന് കരുനാഗപ്പള്ളി സി.ഐ മുഹമ്മദ് ഷാഫി, എസ്.ഐ മഹേഷ് പിള്ള, എ.എസ്.ഐ അഫ്സൽ എന്നിവരുടെ നേതൃത്വത്തിൽ പ്രതിയെ കഴിഞ്ഞ രാത്രിയിൽ ചെറിയഴീക്കൽ ഭാഗത്തുനിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. നേരത്തേ കാപ്പ പ്രകാരം നിഷാന്തിനെ ഒരു വർഷത്തേക്ക് നാടുകടത്താൻ പൊലിസ് ശ്രമിച്ചെങ്കിലും നീക്കം മണത്തറിഞ്ഞ് പ്രതിമുങ്ങി നടക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിെയ റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.