വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളെ തെരുവുനായ്ക്കൾ കടിച്ചുകീറി ഒരാൾക്ക് ഗുരുതര പരിക്ക്

കിളിമാനൂർ: വീട്ടുമുറ്റങ്ങളിൽ ഇരുന്ന് കളിക്കുകയായിരുന്ന അയൽവാസികളായ രണ്ട് കുട്ടികളെ തെരുവുനായ്ക്കൾ കടിച്ചുകീറി. കുട്ടികളിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. കവിളുകളിലും ചുണ്ടുകളിലും സാരമായി മുറിവേറ്റ കുട്ടിയെ തിരുവനന്തപുരം എസ്.എ.ടിയിൽ പ്രവേശിപ്പിച്ചു. ചെങ്കിക്കുന്ന് കായാട്ടുകോണം കുരുവിള വീട്ടിൽ ബാബു-മീന ദമ്പതികളുടെ മകൻ നിതിൻ ബാബു (ഒന്നര), സമീപവാസി കുഴിവിള വീട്ടിൽ സക്കീർ-ഷീജ ദമ്പതികളുടെ മകൾ ഫാത്തിമ (ഒന്നര) എന്നിവർക്കാണ് തെരുവുനായ്ക്കളുടെ കടിയേറ്റത്. ബുധനാഴ്ച രാവിലെ 8.30ഒാടെയാണ് സംഭവം. ഇവരുടെ വീടിന് സമീപത്തെ റബർ പുരയിടത്തിൽ തെരുവുനായ്ക്കൾ വിഹരിക്കുന്നുണ്ട്. രാവിലെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു നിതിൻ. സംഘമായെത്തിയ നായ്ക്കളിലൊന്ന് നിതിനെ കടിക്കുകയായിരുന്നു. കവിളുകൾ, ചുണ്ട്, ചെവി എന്നിവിടങ്ങളിൽ കടിയേറ്റു. നിലവിളി കേട്ടെത്തിയ വീട്ടുകാരും അയൽവാസികളും ചേർന്ന് കുട്ടിയെ കേശവപുരം കമ്യൂണിറ്റി ഹെൽത്ത് സെൻററിലും തുടർന്ന് എസ്.എ.ടിയിലും പ്രവേശിപ്പിച്ചു. നിതിനെ കടിച്ച് അരമണിക്കൂറിനുള്ളിലാണ് ഫാത്തിമക്ക് കടിയേറ്റത്. മുറ്റത്ത് കളിച്ചുനിൽക്കുകയായിരുന്നു ഫാത്തിമയും. നിതിെൻറ വീടിന് നാല് വീടുകൾക്കപ്പുറമാണ് ഫാത്തിമയുടെ വീട്. ഫാത്തിമയെയും കേശവപുരത്തെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. തുടർന്ന് മെഡിക്കൽ കോളജിലെത്തിച്ച് വിദഗ്ധ ചികിത്സനൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.