തിരുവനന്തപുരം: വയോധികയായ അമ്മയെ തടി കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ കേസിൽ മകന് ജീവപര്യന്തം തടവും 25,000 രൂപ പിഴയും ശിക്ഷ. തിരുവനന്തപുരം ഏഴാം അഡീഷനൽ ജില്ല കോടതി ജഡ്ജ് വി. അനസിന്റേതാണ് ഉത്തരവ്. 2021 മേയ് നാലിനാണ് സംഭവം. കഠിനംകുളം പുതുക്കുറിച്ചി ഡയാന പാലസ് വീട്ടിൽ വാടകക്ക് താമസിച്ചിരുന്ന റീത്തയെ (71) മകൻ തങ്കച്ചൻ റൂൾ തടികൊണ്ട് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു.
പ്രായാധിക്യവും അസുഖങ്ങളും മൂലം അവശയായ മാതാവിന്റെ സംരക്ഷണം പ്രതിയുടെ തലയിലാകുമെന്ന് കരുതിയാണ് കൊലനടത്തിയത് എന്നാണ് പൊലീസ് കേസ്. സംഭവ ദിവസം വീടിന് പിന്നിലായി കെട്ടിയിരുന്ന ടാർപ്പായുടെ കീഴിൽ വച്ച് റീത്തയെ തങ്കച്ചൻ അടിക്കുന്നതും തല പിടിച്ച് ചുവരിൽ ഇടിക്കുന്നതും അയൽവാസികൾ മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. വീഡിയോ ചിത്രീകരിച്ച ആൾ ഉൾപ്പെടെ 21 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിക്കുകയും 31 രേഖകൾ ഹാജരാക്കുകയും ചെയ്തിരുന്നു. കഠിനംകുളം പൊലീസ് കുറ്റപത്രം സമർപ്പിച്ച കേസിലേക്ക് പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ. വേണി ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.