മണലെടുക്കൽ നടപടി തുടങ്ങി

ശബരിമല: പ്രളയത്തിൽ പമ്പ-ത്രിവേണിയിൽ അടിഞ്ഞുകൂടിയ മണലിൽനിന്ന് 20,000 ക്യുബിക് മീറ്റർ മണൽ ഏറ്റെടുക്കുന്ന നടപടി ആരം ഭിച്ചു. തിരുവിതാംകൂർ ദേവസ്വം ബോര്‍ഡിന് സൗജന്യമായാണ് സംസ്ഥാന സർക്കാർ ഇത്രയും അളവ് മണൽ നൽകുന്നത്. കഴിഞ്ഞ മന്ത്രിസഭ യോഗ തീരുമാനപ്രകാരമാണിത്. 10,000 ക്യുബിക് മീറ്റർ മണൽ നിലക്കലിലെ നിർമാണ പ്രവർത്തനങ്ങൾക്കായി കൊണ്ടുപോകും. പമ്പയിലേക്ക് 5000 ക്യൂബിക് മീറ്ററും 5000 ക്യൂബിക് മീറ്റർ ശബരിമലയിലേക്കും കൊണ്ടുപോകും. ശബരിമലയിലെ നിർമാണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ മണൽ പമ്പയിൽ ദേവസ്വം വക പ്രത്യേക സ്ഥലത്ത് സൂക്ഷിക്കും. മണൽ നീക്കംചെയ്യലിൻെറ ഉദ്ഘാടനം ദേവസ്വം ബോർഡ് പ്രസിഡൻറ് എ. പദ്മകുമാർ നിർവഹിച്ചു. ദേവസ്വം ബോർഡ് അംഗം അഡ്വ. എൻ. വിജയകുമാർ, എക്സിക്യൂട്ടിവ് എൻജിനീയർ അജിത് കുമാർ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.