പത്തനംതിട്ട: മതിയായ സുരക്ഷാ ഉപകരണങ്ങളില്ലാതെ വൈദ്യുതി ബോര്‍ഡിലെ കരാര്‍ തൊഴിലാളികള്‍. അറ്റക്കുറ്റപ്പണിക്കായി പോസ്റ്റില്‍ കയറുന്ന തൊഴിലാളികള്‍ സുരക്ഷാ ഉപകരണങ്ങള്‍ ഉപയോഗിക്കണമെന്നാണ് ചട്ടം. ഇത് എന്‍ജിനീയറിങ് തസ്തികയിലുള്ള ഉദ്യോഗസ്ഥന്‍ ഉറപ്പുവരുത്തുകയും ചെയ്യണം. എന്നാല്‍, പത്തനംതിട്ട കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫിസില്‍ ഇതൊന്നും പാലിക്കപ്പെടാറില്ളെന്നാണ് തൊഴിലാളികള്‍ പറയുന്നത്. വൈദ്യുതി തൂണിനു മുകളില്‍ കയറി അറ്റക്കുറ്റപ്പണി നടത്തുമ്പോള്‍ സ്വകാര്യ സ്ഥാപനങ്ങളില്‍നിന്നുള്ള ജനറേറ്ററില്‍നിന്നുള്ള വൈദ്യുതി ലൈനിലേക്ക് പ്രവഹിക്കുകയാണെങ്കില്‍ അത് എര്‍ത്താക്കി മാറ്റുന്ന എര്‍ത് റാഡ് അറ്റകുറ്റപ്പണിക്കിടെ ഉപയോഗിക്കേണ്ടതാണ്. ഇതിന് പുറമെ സേഫ്റ്റി ബെല്‍റ്റും തൊഴിലാളികള്‍ ഉപയോഗിക്കുന്നുണ്ടേയെന്ന് ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ തന്നെ പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്. തൊഴിലാളികള്‍ക്കുള്ള സുരക്ഷാ ഉപകരണങ്ങള്‍ കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫിസില്‍നിന്നാണ് നല്‍കുന്നത്. എന്നാല്‍, ഇത് വേണ്ടത്രയില്ളെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. സെക്ഷന്‍ ഓഫിസുകളില്‍ നാലില്‍ക്കൂടുതല്‍ എര്‍ത് റാഡ്, സേഫ്റ്റി ബെല്‍റ്റ് എന്നിവ നല്‍കാറില്ളെന്ന് ഇവര്‍ പറയുന്നു. സേഫ്റ്റി ബെല്‍റ്റ് ഇല്ലാത്തതുമൂലം ഇപ്പോള്‍ തൊഴിലാളികള്‍ പ്ളാസ്റ്റിക് കയര്‍ കെട്ടിയാണ് അറ്റക്കുറ്റപ്പണി പോസ്റ്റിന് മുകളില്‍നിന്ന് ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.