പുലാമന്തോൾ: മഴ കനത്തതോടെ പുലാമന്തോൾ പരിസര പ്രദേശങ്ങളിൽ റോഡുകൾ തോടുകളായൊഴുകി. ഇതോടെ പുലാമന്തോൾ-കൊളത്തൂർ റൂട്ട ിൽ വാഹനഗതാഗതം ദുസ്സഹമായി. ദിവസങ്ങൾക്ക് മുമ്പ് ബൈക്ക് യാത്രക്കാരെ വീഴ്ത്തിയിരുന്ന കുഴികൾ തൊഴിലുറപ്പ് ജീവനക്കാർ കല്ലും മണ്ണും കൊണ്ടുവന്ന് മൂടിയിരുന്നു. മഴ ശക്തമായതോടെ വെള്ളപ്പാച്ചിലിൽ അവയെല്ലാം ഒഴുകിപ്പോയി വീണ്ടും കുഴികൾ പ്രത്യക്ഷമായി. ഇതോടെ വെള്ളം കെട്ടിനിൽക്കുന്ന ഭാഗങ്ങളിൽ പതിയിരിക്കുന്ന ചതിക്കുഴികളറിയാതെ ബൈക്ക് യാത്രക്കാർ അപകടത്തിൽ പെടുന്നതും പതിവായി. രണ്ടുദിവസമായി തുടരുന്ന മഴയിൽ മരങ്ങൾ പൊട്ടിവീണ് വീടുകൾക്ക് വ്യാപകമായി നാശനഷ്ടങ്ങളുണ്ടായി. കഴിഞ്ഞദിവസം വൈകീട്ട് പുലാമന്തോൾ ഗവ. ഹയർ സെക്കൻഡറി സ്കൂൾ വളപ്പിൽ മരം പൊട്ടിവീണ് വൈദ്യുതിക്കാൽ തകർന്നു. ഗ്രാമപഞ്ചായത്തിലെ പല ഭാഗങ്ങളിലും വാഴ കൃഷികൾ നശിച്ചു. പടം കൊളത്തൂർ-പുലാമന്തോൾ റൂട്ടിൽ ആലമ്പാറയിൽ റോഡ് തോടായൊഴുകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.