എൽ.പി.എസ്.എ ഇൻറർവ്യൂ: പരാതിയുമായി ശാരീരിക അവശതയുള്ളവർ

മലപ്പുറം: പാലക്കാട്, മലപ്പുറം ജില്ലകളിലെ എൽ.പി.എസ്.എ (മലയാളം) നിയമനത്തിനുള്ള ഇൻറർവ്യൂ പി.എസ്.സി തിരുവനന്തപുരത്താക്കിയത് ഗർഭിണികൾക്കും ശാരീരിക അവശതയുള്ളവർക്കും ബുദ്ധിമുട്ടായി. ജൂൺ ആറുമുതൽ 28 വരെയാണ് ഇൻറർവ്യൂ. രണ്ടു ജില്ലകളിലുമായി ഷോർട്ട് ലിസ്റ്റിൽ ആറായിരത്തോളം പേരുണ്ട്. മലപ്പുറം ജില്ലയിൽ മാത്രം മൂവായിരത്തോളം പേരുടെ പട്ടികയാണ്. 12 ബാച്ചുകളാക്കി ഒരേ സമയം ഇൻറർവ്യൂ പൂർത്തീകരിക്കാനാണ് തലസ്ഥാനത്തെ പി.എസ്.സി ഒാഫിസിൽ ഇൻറർവ്യൂ തീരുമാനിച്ചത്. ഇൻറർവ്യൂ വേഗത്തിൽ തീരുമെന്നതിനാൽ റാങ്ക് ലിസ്റ്റുള്ളവർക്ക് ഇതിൽ എതിർപ്പില്ല. എന്നാൽ, ഗർഭിണികൾ, കൈക്കുഞ്ഞുങ്ങളുള്ളവർ, മറ്റു ശാരീരിക അവശതകളുള്ളവർ എന്നിവർക്ക് ഇത് പ്രയാസമായിരിക്കുകയാണ്. കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലയിലുള്ളവർക്ക് കോഴിക്കോട് മേഖല ഒാഫിസിലാണ് ഇൻറർവ്യൂ. ഗർഭിണികളും മറ്റും ഇൻറർവ്യൂ സമീപ ജില്ലയിലേക്ക് മാറ്റി നൽകണമെന്നാവശ്യപ്പെട്ട് പി.എസ്.സിയെ സമീപിച്ചെങ്കിലും പരിഗണിക്കപ്പെട്ടില്ലെന്ന് ആക്ഷേപമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.