നിലമ്പൂർ: നിലമ്പൂരിൽ വീട് കുത്തിത്തുറന്ന് സ്വര്‍ണാഭരണങ്ങളും പണവും മോഷ്ടിച്ച സംഭവത്തില്‍ പ്രതികളെ കുറിച്ച് പൊലീസിന് വ‍്യക്തമായ സൂചന ലഭിച്ചു. മോഷണത്തിന് പിന്നിൽ ഒന്നിലധികം പേരുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. സംഘത്തിലെ രണ്ട് പേരെ കുറിച്ച് പൊലീസിന് വ‍്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. മോഷണത്തിന് പിന്നിൽ ഇതരദേശക്കാരാണെന്നായിരുന്നു പൊലീസിെൻറ ആദ‍്യസംശയം. എന്നാൽ പഴുതടച്ചുള്ള അന്വേഷണത്തിൽ സ്വദേശികളായവർ തന്നെയാണെന്നാണ് വിവരം. നിലമ്പൂരിലെ മോഷണത്തിന് ശേഷം ജില്ലക്ക് പുറത്ത് ഈ സംഘം സമാനരീതിയിലുള്ള മോഷണം നടത്തിയതായും സൂചനയുണ്ട്. സ്ഥിരം കുറ്റവാളികളാണിവർ. താമസിയാതെ സംഘം വലയിലാകുമെന്ന് പൊലീസ് പറഞ്ഞു. നിലമ്പൂർ സി.ഐ കെ.എം. ബിജുവിെൻറ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. നിലമ്പൂര്‍ ജില്ല ആശുപത്രിക്ക് സമീപം തെക്കേതില്‍ ആശ ജയരാജിെൻറ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാർ ബന്ധുവീട്ടിലേക്ക് പോയ സമയത്ത് ഏപ്രിൽ 25നാണ് മോഷണം. 25 പവന്‍ സ്വര്‍ണാഭരണങ്ങളും 32,570 രൂപയുമാണ് നഷ്ടപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.