‘മാധ്യമം ഹെൽത്ത് കെയർ പദ്ധതി’യിലേക്ക് കോട്ടക്കൽ ഗോൾഡൻ സെൻട്രൽ സ്കൂൾ വിദ്യാർഥികൾ സ്വരൂപിച്ച തുക പ്രിൻസിപ്പൽ പി. അബ്ദുൽ ഖാദറിൽനിന്ന് ‘മാധ്യമം’ മലപ്പുറം റസിഡന്റ്

എഡിറ്റർ ഇനാം റഹ്മാൻ ഏറ്റുവാങ്ങുന്നു

രോഗികൾക്ക് ഗോൾഡൻ സെൻട്രൽ സ്കൂൾ വിദ്യാർഥികളുടെ കൈത്താങ്ങ്

കോട്ടക്കൽ: സമൂഹത്തിൽ മാരക രോഗങ്ങളാൽ കഷ്ടപ്പെടുന്നവർക്ക് സാന്ത്വനമേകാൻ ‘മാധ്യമം’ തുടക്കം കുറിച്ച ‘ഹെൽത്ത്‌ കെയർ’ പദ്ധതിയിലേക്ക് കോട്ടക്കൽ ഗോൾഡൻ സെൻട്രൽ സ്കൂൾ വിദ്യാർഥികളുടെ കാരുണ്യഹസ്തം.

വിദ്യാർഥികൾ ഹെൽത്ത് കെയറിലേക്ക് സമാഹരിച്ച തുക കൈമാറി. സ്കൂളിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ പി. അബ്ദുൽ ഖാദറിൽനിന്ന് ‘മാധ്യമം’ മലപ്പുറം റസിഡന്റ് എഡിറ്റർ ഇനാം റഹ്മാനാണ് തുക ഏറ്റുവാങ്ങിയത്. 2,08,263 രൂപയാണ് വിദ്യാർഥികൾ സമാഹരിച്ചത്.

കൂടുതൽ തുക സമാഹരിച്ച വിദ്യാർഥികളായ ഒന്നാം കാറ്റഗറിയിലെ കെ. അബാൻ, ഫാത്തിമ റൈഷ, എം.സി. അയാസ്, ഇസ്‌ബ റിയാസ്, മുഹമ്മദ്‌ സാക്കിഫ്, ടി. ഇസാൻ നസീഫ്, കെ. മുഹമ്മദ്‌ അമൽ, കെ. എമിൻ, രണ്ടാം കാറ്റഗറിയിലെ കെ.ടി. ഹിദ, ബാനിസ് ബിൻ ബന്ന, കെ.പി. മുഹമ്മദ്‌ ജഹാൻ സൈൻ, വി.പി. ഫസലുറഹ്‌മാൻ, കെ. നൂറ മിസ്റിയ, ടി. അസ്‍വ ഫറഹ്, പി. റിഷ്ദാൻ, സി.കെ. മുഹമ്മദ്‌ റൈഹാൻ, എ. സുബൈറ നസനിൻ, ആഹിൽ പിച്ചൻ, നുവൈറ ജന്ന, കെ. ഫെല്ല എന്നിവർക്കും സ്കൂളിലെ മികച്ച മെന്റർമാരായ ആര്യ, മിദുല എന്നിവർക്കും ‘മാധ്യമം’ ഉപഹാരം നൽകി ആദരിച്ചു.

പ്രിൻസിപ്പൽ പി. അബ്ദുൽ ഖാദർ, വൈസ് പ്രിൻസിപ്പൽ കെ. ഫെബിന, ട്രസ്റ്റ്‌ ചെയർമാൻ പി.കെ. ഹബീബ് ജഹാൻ, പി.ടി.എ പ്രസിഡന്റ്‌ കെ.ടി. മുഹമ്മദ്‌ ഷുഹൈബ്, സി.ഇ.ഒ അബ്ദുറഹ്‌മാൻ, ഹെൽത്ത്‌ കെയർ കോഓഡിനേറ്റർ കെ.വി. അബ്ദുൽ ഹമീദ്, സ്കൂൾ ലീഡർ ടി. ബസ്‌ല, സ്റ്റാഫ് സെക്രട്ടറി ടി. ഷജിന, കെ.ജി ഹെഡ് സി. ഫസീല, ഹെൽത്ത്‌ കെയർ എക്സിക്യൂട്ടിവ് എം. അബ്ദുല്ല എന്നിവർ സംബന്ധിച്ചു.

Tags:    
News Summary - madhyamam health care

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.