പ്രതി സനൽ

ബൈക്ക് കത്തിച്ച കേസിൽ അയൽവാസി അറസ്റ്റിൽ

കൊളത്തൂർ: വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് കത്തിച്ച കേസിൽ അയൽവാസിയായ പ്രതി അറസ്റ്റിൽ. ഇല്ലിക്കോട്ടെ കണ്ടം പിലാക്കൽ സനലാണ് (34) അറസ്റ്റിലായത്. മുൻ വിരോധത്താൽ വേങ്ങാട് ഇല്ലിക്കോട്ടെ പറപ്പള്ളത്ത് നിസാറിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന സുഹൃത്തിന്റെ ബൈക്കാണ് തിന്നർ ഒഴിച്ച് കത്തിച്ചത്. കത്തിച്ചത്.

ഈ മാസം രണ്ടിന് അർധരാത്രിയിലായിരുന്നു സംഭവം.  കൊളത്തൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഫോറൻസിക് വിദഗ്ധരുൾപ്പെടെ നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

ജില്ല പൊലീസ് മേധാവി ആർ. വിശ്വനാഥിന്റെ നിർദേശപ്രകാരം പെരിന്തൽമണ്ണ ഡിവൈ.എസ്.പി എ. പ്രേംജിത്തിന്റെ നേതൃത്വത്തിൽ മങ്കട എസ്.ഐ അശ്വിത്ത് കരൺമയിൽ, മേലാറ്റൂർ എസ്.ഐ എ.സി. മനോജ് എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. സി.പി.ഒമാരായ ബിജു, നജ്മുദ്ദീൻ, രാജേഷ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.

Tags:    
News Summary - arrest on bike set fire case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.