കരിപ്പൂരിൽ സ്വർണക്കടത്ത്: ജീവനക്കാരനുൾപ്പെെട അഞ്ചുപേർ പിടിയിൽ, ഒരാൾ രക്ഷപ്പെട്ടു

കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ ജീവനക്കാരെൻറ സഹായത്തോടെ സ്വർണം കടത്താൻ ശ്രമം. നാടകീയ നീക്കങ്ങൾക്കിെട കരാർ ജീവനക്കാരൻ ഉൾപ്പെടെ അഞ്ചുപേർ പിടിയിൽ. കസ്റ്റഡിയിലെടുത്ത ഒരാൾ രക്ഷപ്പെട്ടു. കോഴിക്കോട്ടുനിന്നെത്തിയ ഡയറക്ടറേറ്റ് ഒാഫ് റവന്യൂ ഇൻറലിജൻസ് (ഡി.ആർ.െഎ) സംഘമാണ് ശുചീകരണ വിഭാഗത്തിലെ സൂപ്പർ വൈസർ കരിപ്പൂർ സ്വദേശി ഷിബു (28), കരിപ്പൂർ സ്വദേശികളായ മുഹമ്മദ് അബ്റാർ, മുഹമ്മദ്, കോഴിക്കോട് കാപ്പാട് സ്വദേശികളായ റമീസ്, അമീർ എന്നിവരെ പിടികൂടിയത്. കരിപ്പൂർ സ്വദേശി സദ്ദാം ഹുൈസനാണ് രക്ഷപ്പെട്ടത്. 66 ലക്ഷം രൂപ വില വരുന്ന 2166 ഗ്രാം സ്വർണം കണ്ടെടുത്തു. ഒരു കിലോഗ്രാമിെൻറ സ്വർണക്കട്ടിയും 116.6 ഗ്രാമിെൻറ പത്ത് ബിസ്ക്കറ്റുകളുമാണുണ്ടായിരുന്നത്. രഹസ്യ വിവരത്തിെൻറ അടിസ്ഥാനത്തിൽ കരാർ ജീവനക്കാരൻ ഷിബുവിനെയാണ് ആദ്യം ഡി.ആർ.െഎ സംഘം പിടികൂടിയത്. ഇയാളിൽനിന്ന് സ്വർണം കണ്ടെടുക്കാനായില്ല. തുടർച്ചയായ ചോദ്യം െചയ്യലിൽ സ്വർണം പുറത്തെത്തിച്ചതായി സമ്മതിച്ചു. എമിഗ്രേഷൻ ഹാളിലെ പുരുഷൻമാരുടെ ടോയ്ലറ്റിൽനിന്നാണ് ഇയാൾക്ക് സ്വർണം ലഭിച്ചത്. ഇത് പിന്നീട് വിമാനത്താവളത്തിന് മുൻവശത്ത് നിർത്തിയിട്ട, സദ്ദാം ഹുസൈെൻറ സ്കൂട്ടറിൽ ഒളിപ്പിക്കാനായിരുന്നു ലഭിച്ച നിർദേശം. ദുബൈയിൽനിന്ന് ചൊവ്വാഴ്ച രാത്രി സ്പൈസ് െജറ്റിൽ എത്തിയ യാത്രക്കാരനാണ് ടോയ്ലറ്റിൽ സ്വർണം ഒളിപ്പിച്ചത്. ഇയാളെക്കുറിച്ച് ഡി.ആർ.െഎ അന്വേഷിക്കുകയാണ്. സ്വർണം ഒളിപ്പിച്ച സ്കൂട്ടർ എടുക്കാൻ കരിപ്പൂരിൽ എത്തിയപ്പോഴാണ് സദ്ദാമും സഹായി മുഹമ്മദ് അബ്റാറും പിടിയിലായത്. സദ്ദാമിൽനിന്നാണ് സ്വർണം കാപ്പാട് സ്വദേശികൾക്ക് വേണ്ടിയാണ് എത്തിച്ചതെന്ന വിവരം ലഭിച്ചത്. തുടർന്ന് കരിപ്പൂരിന് സമീപത്തെ മറ്റൊരു സ്ഥലത്ത് സ്വർണം വാങ്ങാൻ വരാൻ പറഞ്ഞാണ് മറ്റ് മൂന്നുേപരെ പിടികൂടിയത്. ഇതിനിടെയാണ് സദ്ദാം ഒാടി രക്ഷപ്പെട്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.