ദേശീയപാത വികസനം, പുതിയ അലൈൻമെൻറുമായി ഇരകൾ കലക്ടർ അവഗണിച്ചെന്ന് പരാതി

കോട്ടക്കല്‍: ദേശീയപാത വികസനത്തിനായി പാലച്ചിറമാട് മുതല്‍ കൊളപ്പുറം വരെ നിലവിലെ ദേശീയപാതയിലൂടെയുള്ള അലൈന്‍മെൻറ് മാറ്റി പാലച്ചിറമാട്-കൊളപ്പുറം ബൈപ്പാസ് നിര്‍ദേശം നടപ്പിലാക്കണമെന്ന് സ്ഥലം നഷ്ടപ്പെടുന്നവരുടെ കൂട്ടായ്മ ആവശ്യപ്പെട്ടു. നിലവിലെ അലൈന്‍മെൻറ് പ്രകാരം കോഴിച്ചെന, പൂക്കിപ്പറമ്പ്, വെന്നിയൂര്‍, കാച്ചടി, കരുമ്പില്‍, കക്കാട്, കൂരിയാട്, കൊളപ്പുറം അങ്ങാടികള്‍ പൂര്‍ണമായും ഇല്ലാതാവും. കൊളപ്പുറം ബൈപ്പാസ് പരിഗണിക്കുകയാണെങ്കില്‍ ഇവിടെയുള്ള വ്യാപാര സ്ഥാപനങ്ങളും വീടുകളും നിലനിര്‍ത്താനാവും. മൂന്നു കിലോമീറ്ററോളം ദൂരവും കുറയുമെന്ന് അംഗങ്ങള്‍ വാർത്തസമ്മേളനത്തില്‍ പറഞ്ഞു. നിര്‍ദേശിക്കുന്ന ബൈപ്പാസിെൻറ സ്‌കെച്ച് പി.കെ. അബ്ദുറബ്ബ് എം.എല്‍.എ. പൊതുമരാമത്ത് മന്ത്രി, നോഡല്‍ ഓഫിസര്‍, ജില്ല കലക്ടര്‍ എന്നിവര്‍ക്ക് നല്‍കിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. സ്ഥലം നഷ്ടപ്പെടുന്നവര്‍ ഒപ്പിട്ട ഹര്‍ജി കലക്ടര്‍ കൈപ്പറ്റിയില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു. ഹൈകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യും. അക്ബര്‍ വരിക്കോട്ടില്‍, റഷീദ് പാറയില്‍, ഉസ്മാന്‍ കാച്ചടി, അഷ്‌റഫ് പാറയില്‍, സുബൈര്‍ ജാറത്തിങ്ങല്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.