കണ്ടക്ടർ ബാക്കി തുക നൽകിയില്ല; മടങ്ങിവരാൻ പണമില്ലാതെ പെൺകുട്ടി പെരുവഴിയിലായി

പത്തിരിപ്പാല: ബസ് ജീവനക്കാരൻ ബാക്കി തുക നൽകാത്തതിനെ തുടർന്ന് പെൺകുട്ടി വീട്ടിലേക്ക് മടങ്ങി വരാൻ കഴിയാതെ ബസ്സ്റ്റാൻഡിൽ നിന്നത് മണിക്കൂറുകളോളം. പത്തിരിപ്പാല പേരൂർ പുക്കാട്ട്കുന്ന് താഴത്തേതിൽ രാമചന്ദ്രെൻറ മകൾ രഞ്ജുഷയെയാണ് (17) ബാക്കി പണം നൽകാതെ കണ്ടക്ടർ ഇറക്കിവിട്ടത്. ഒറ്റപ്പാലം-തൃശൂർ റൂട്ടിലോടുന്ന സ്വകാര്യ ബസിലാണ് സംഭവം. ചൊവാഴ്ച്ച രാവിലെ 7.30ഒാടെ ഒറ്റപ്പാലത്ത് നിന്ന് ഷൊർണൂരിലേക്ക് പോകുകയായിരുന്ന രഞ്ജുഷ 50 രൂപയാണ് നൽകിയത്. ബാക്കി 35 രൂപ ചോദിച്ചപ്പോൾ ബസ് ഷൊർണൂരിലെത്തിയാൽ തരാമെന്ന് പറഞ്ഞു. ഷൊർണൂരിലെത്തിയിട്ടും പണം നൽകാത്തതിനെ തുടർന്ന് വീണ്ടും ചോദിച്ചപ്പോൾ ബാക്കി നൽകാൻ ചില്ലറയില്ലെന്നും പിന്നെ വാങ്ങിക്കോളാനും പറഞ്ഞ് കണ്ടക്ടർ ഇറക്കിവിടുകയായിരുന്നെന്ന് പെൺകുട്ടി പറഞ്ഞു. ടിക്കറ്റു ചോദിച്ചപ്പോൾ നൽകിയില്ലെന്നും രഞ്ജുഷ പറഞ്ഞു. തിരികെ പോകാൻ പണമില്ലാത്തതിനാൽ മറ്റു യാത്രക്കാരിൽനിന്ന് ഫോൺ വാങ്ങി രക്ഷിതാക്കളെ അറിയിച്ചു. തുടർന്ന് അച്ഛൻ രാമചന്ദ്രൻ വന്നാണ് കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോയത്. ഷൊർണൂരിൽ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യാനെത്തിയതായിരുന്നു രഞ്ജുഷ. വീട്ടിലെത്തി പിതാവിനേയും കൂട്ടി ഒറ്റപ്പാലത്തെത്തി വാഹന വകുപ്പിന് പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ കണ്ടക്ടറുടെ ലൈസൻസ് ആർ.ടി.ഒ കസ്റ്റഡിയിലെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.