മലപ്പുറം: മണ്ണും ജലവും മറ്റ് പ്രകൃതി വിഭവങ്ങളും ഫലപ്രദമായി സംരക്ഷിച്ച് മലപ്പുറത്തെ പ്രകൃതിവിഭവ സൗഹൃദ ജില്ലയാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പൊതുജനങ്ങളും കൂട്ടായി യത്നിക്കണമെന്ന് ജില്ല കലക്ടർ അമിത് മീണ. ഹരിതകേരളം മിഷെൻറ ഭാഗമായി മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയും ജില്ല ശുചിത്വ മിഷനും ചേർന്ന് സംഘടിപ്പിച്ച വരൾച്ച നിവാരണം, മാലിന്യ സംസ്കരണം -ഏകദിന ശിൽപശാലയിൽ സംസാരിക്കുകയായിരുന്നു കലക്ടർ. പഞ്ചായത്തുകളുടെ പദ്ധതി രൂപവത്കരണത്തിൽ ജലസംരക്ഷണ പ്രവർത്തനങ്ങൾക്ക് ഉൗന്നൽ നൽകണമെന്നും അദ്ദേഹം പറഞ്ഞു. ശിൽപശാല ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് സക്കീന പുൽപ്പാടൻ, സ്ഥിരംസമിതി അധ്യക്ഷൻ ഉമ്മർ അറക്കൽ, അംഗങ്ങളായ സലീം കുരുവമ്പലം, പി.വി.എ. മനാഫ്, പഞ്ചായത്ത് അസോസിയേഷൻ ജില്ല പ്രസിഡൻറ് എ.കെ. നാസർ, ഡെപ്യൂട്ടി കലക്ടർമാരായ സി. അബ്ദുൽ റഷീദ്, ഡോ. ജെ.ഒ. അരുൺ, ദാരിദ്യ്ര ലഘൂകരണ വിഭാഗം േപ്രാജക്ട് ഓഫിസർ പി.സി. ബാലഗോപാൽ, ശുചിത്വ മിഷൻ ജില്ല കോഓഡിനേറ്റർ പ്രീതി മേനോൻ തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.