നിലമ്പൂർ: ജില്ലയുടെ കായിക സ്വപ്നത്തിന് പുതുതൂവലായി നിലമ്പൂരിൽ ജില്ലയുടെ മൂന്നാമത്തെ മിനി സ്റ്റേഡിയം കോംപ്ലക്സ് വരുന്നു. 17.26 കോടിയുടെ സ്റ്റേഡിയം നിർമാണം കിഫ്ബി വഴി നിലമ്പൂർ ഗവ. മാനവേദൻ വൊക്കേഷനൽ ഹയർ െസക്കൻഡറി സ്കൂളിലാണ് വരുന്നത്. സ്റ്റേഡിയത്തിന് സ്പോർട്സ് ആൻഡ് യൂത്ത് അഫേഴ്സ് ഡിപ്പാർട്മെൻറിെൻറ ഭരണാനുമതി ലഭിച്ചു. സ്റ്റേഡിയം കോംപ്ലക്സിെൻറ രൂപരേഖ സ്പോർട്സ് കൗൺസിൽ തയാറാക്കി. 400 മീറ്റർ ചുറ്റളവുള്ള ഫുട്ബാൾ കോർട്ട്, സിന്തറ്റിക് സ്പോർട്സ് ട്രാക്, 25 മീറ്റർ ചുറ്റളവിൽ പ്രാക്ടീസ് സ്വിമ്മിങ് പൂൾ, മൂന്ന് നിലകളോടുകൂടിയ അമിനിറ്റി സെൻറർ, മൾട്ടി പർപ്പസ് ഇൻഡോർ ട്രെയിനിങ് സെൻറർ, കാർ പാർക്കിങ് ഏരിയ എന്നിവ കോംപ്ലക്സിലുണ്ടാവും. സ്റ്റേഡിയം യാഥാർഥ്യമാവുന്നതോടെ കോച്ചിങ് ക്ലാസുകളും വിദഗ്ധരുടെ പരിശീലനങ്ങളും അന്താരാഷ്ട്ര നിലവാര മത്സരങ്ങളും നടത്താം. അഞ്ച് ഏക്കർ സ്ഥലമാണ് ആവശ്യമുള്ളത്. സ്ഥലം വിട്ടുകൊടുക്കേണ്ടതില്ല. ഉടമ്പടി മാത്രം മതിയാവും. 17.5 ഏക്കർ സ്ഥലം സ്വന്തമായുള്ള സ്കൂളിന് അഞ്ച് കളിസ്ഥലങ്ങളുണ്ടായിരുന്നു. വൊക്കേഷനൽ, ഹയർ സെക്കൻഡറി വിഭാഗങ്ങൾ വന്നതോടെ കളിസ്ഥലം ഒന്നിലൊതുങ്ങി. സൂര്യപ്രകാശത്തിന് വിപരീതമായി തെക്കു-വടക്കായുള്ള കളിസ്ഥലങ്ങൾക്കാണ് സ്റ്റേഡിയം നിർമിക്കാൻ എളുപ്പത്തിൽ അനുമതി ലഭിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.