തിരക്കിലേക്കിറങ്ങി സ്ഥാനാർഥികൾ

യു.ഡി.എഫ് മലപ്പുറം: കാണേണ്ടവരുടെയും വോട്ട് ഉറപ്പിക്കേണ്ടവരുടെയും വീടുകൾ ലക്ഷ്യമിട്ടാണ് യു.ഡി.എഫ് സ്ഥാനാർഥി പി.കെ. കുഞ്ഞാലിക്കുട്ടി ചൊവ്വാഴ്ച പ്രവർത്തിച്ചത്. രാവിലെ കൊടപ്പനക്കല്‍ തറവാട്ടില്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളെ സന്ദര്‍ശിച്ചു. തുടർന്ന് വേങ്ങര, ഉൗരകം പഞ്ചായത്തുകളിലെയും മലപ്പുറം നഗരസഭയിലെയും പ്രധാന വ്യക്തികളെയും കുടുംബങ്ങളെയും സന്ദർശിച്ചു. വൈകീട്ട് പ്രവാസിലീഗ്‌ സ്പെഷ്യൽ കൺവെൻഷനിൽ പെങ്കടുത്ത് വോട്ട് അഭ്യർഥിച്ചു. ചൊവ്വാഴ്ച രാത്രി പാണക്കാടും വേങ്ങരയിലും കുടുംബയോഗങ്ങളിലും കുഞ്ഞാലിക്കുട്ടി പെങ്കടുത്തു. എൽ.ഡി.എഫ് നാമനിർദേശ പത്രിക സമർപ്പിക്കലും എൽ.ഡി.എഫ് കൺവെൻഷനുമായി തിരക്കിൽ തന്നെ ആയിരുന്നു എൽ.ഡി.എഫ് സ്ഥനാർഥി എം.ബി. ഫൈസൽ ചൊവ്വാഴ്ച. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിെൻറ നടപടിക്രമങ്ങൾ പൂർത്തിയാക്കലായിരുന്നു ഉച്ചവരെ. ഉച്ചക്ക് നാമ നിർദേശ പത്രിക സമർപ്പിച്ച ശേഷം നേെര പോയത് മലപ്പുറം ഗവ. കോളജിലേക്കായിരുന്നു. വിദ്യാർഥികളെ കണ്ട് വോട്ടു ചോദിച്ചു. അൽപം വിശ്രമിച്ച ശേഷം വൈകുന്നേരം എൽ.ഡി.എഫ് കൺവെഷനിൽ പെങ്കടുത്തു. ശേഷം മലപ്പുറം നഗരത്തിൽ വോട്ടർമാരെ കണ്ട് വോട്ടഭ്യർഥിച്ചു. ബുധനാഴ്ച മഞ്ചേരി, കൊണ്ടോട്ടി ഭാഗങ്ങളിലാകും പര്യടനം നടത്തുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.