മക്കരപറമ്പ്: വടക്കാങ്ങര തടത്തിൽകുണ്ട് എം.പി.ജി.യു.പി സ്കൂൾ കെട്ടിടത്തിൽ തീപിടിത്തമുണ്ടായിട്ട് രണ്ട് മാസം പിന്നിട്ടിട്ടും കേസന്വേഷണം ഇഴഞ്ഞു നീങ്ങുന്നു. സ്കൂൾ കെട്ടിടം ഭാഗികമായും മരഉരുപ്പടികൾ പൂർണമായും കത്തിനശിച്ചതിനാൽ 20 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കിയിരുന്നു. പകൽ നടന്ന തീ പിടിത്തമായിട്ടും സംഭവത്തിലെ ദുരൂഹത നീക്കാൻ പൊലീസിനായിട്ടില്ല. ഫോറൻസിക് റിപ്പോർട്ട് ലഭിക്കാനും കാലതാമസമെടുക്കും. കുറ്റക്കാരെ പിടികൂടണമെന്നാവശ്യപ്പെട്ട് നിരവധി തവണ സ്കൂൾ അധികൃതർ മങ്കട പൊലീസിനെ സമീപിച്ചിട്ടും -യാതൊരു നടപടിയുമായിട്ടില്ല. കഴിഞ്ഞദിവസം സ്കൂളിൽ ചേർന്ന യോഗത്തിൽ ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ച് സമര പരിപാടികൾ നടത്താനും --ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് മേൽ ഉേദ്യാഗസ്ഥർക്ക് നിവദേനം നൽകാനും -തീരുമാനിച്ചു. വാർഡ് അംഗം എം.വി. അനീസ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ഇ.എസ്. മാലിനി, പി.ടി.എ പ്രസിഡൻറ് സി.പി.- സൈനുൽ ആബിദ്, എം.എം.എ.എൽ.പി സ്കൂൾ എച്ച്.എം കെ. സൈനമ്പ, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി ചെയർപേഴ്സൻ പി. സിനിമോൾ, വേങ്ങശ്ശേരി ഫെബിൻ, ഇ.പി. ഷുക്കൂർ, റിട്ട. എച്ച്.എം കെ. മുഹമ്മദലി തുടങ്ങിയവർ സംസാരിച്ചു. 15-അംഗ ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ചു. കെ. മുഹമ്മദലി മാസ്റ്ററെ -മുഖ്യരക്ഷാധികാരിയായി തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.