മലപ്പുറം: അധികാര വികേന്ദ്രീകരണത്തിന് രാജ്യത്ത് അടിക്കല്ല് പാകിയത് മുൻ പ്രധാനമന്ത്രി രാജീവ്ഗാന്ധിയെന്ന് മുൻ മന്ത്രി ആര്യാടൻ മുഹമ്മദ്. രാജീവ്ഗാന്ധി സെൻറർ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച രാജീവ് അനുസ്മരണ സമ്മേളനവും അവാർഡുദാനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശ്രീലങ്കൻ സർക്കാറിെൻറയും ഭൂട്ടാൻ സർക്കാറിെൻറയും പഞ്ചായത്ത് ഉപദേശകനായി പോകുന്ന ‘കില’ മുൻ ഡയറക്ടർ ഡോ. പി.പി. ബാലനെ രാജീവ്ഗാന്ധി സെൻറർ ഉപഹാരം നൽകി ആദരിച്ചു. മുൻ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദൻ മുഖ്യപ്രഭാഷണം നടത്തി. സെൻററിെൻറ രാജീവ് യൂത്ത് അവാർഡ് റിയാസ് മുക്കോളിക്ക് സമ്മാനിച്ചു. എ പ്ലസ് നേടിയ വിദ്യാർഥികൾക്ക് പ്രിയദർശിനി കോളജ് നൽകുന്ന അവാഡ് മുൻമന്ത്രി എ.പി. അനിൽകുമാർ വിതരണം ചെയ്തു. അഡ്വ. വി.വി. പ്രകാശ് അധ്യക്ഷത വഹിച്ചു. കരിയർ ഗൈഡൻസ് ക്ലാസ് നെഹ്റു യുവകേന്ദ്ര കോഒാഡിനേറ്റർ കെ. കുഞ്ഞിമുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഡോ. ശരത്ചന്ദ്ര കമത്ത് ക്ലാസ് നയിച്ചു. കെ.അബൂബക്കർ, പി.സി. വേലായുധൻകുട്ടി, ഇ. മുഹമ്മദ്കുഞ്ഞി, വി.എ. കരീം, വീക്ഷണം മുഹമ്മദ്, പി.എ. മജീദ്, പെരുമ്പള്ളി സെയ്ത്, വല്ലാഞ്ചിറ ഷൗക്കത്തലി, സമദ് മങ്കട, എം.കെ. മുഹ്സിൻ, ഇ.പി. മോയിൻകുട്ടി, കെ.എം. ഗിരിജ, പി.ടി. ജോർജ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.