മലപ്പുറം: പൂക്കോട്ടുംപാടം വില്ല്വത്ത് ക്ഷേത്രത്തിലെ ശ്രീകോവിലും വിഗ്രഹങ്ങളും തകർത്ത കേസിൽ പ്രത്യേക അന്വേഷണസംഘത്തെ നിേയാഗിക്കണമെന്ന് ക്ഷേത്ര ഭരണസമിതി. സംഭവത്തിന് പിന്നിൽ കൂടുതൽ പ്രതികൾ ഉണ്ടാകാമെന്നും ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഒരാൾക്ക് തനിച്ച് ക്ഷേത്രത്തിൽ പ്രവേശിച്ച് ശ്രീകോവിലുകൾ തകർത്ത് വിഗ്രഹങ്ങൾ നശിപ്പിക്കാനാകില്ല. കൃത്യത്തിന് പിന്നിൽ കൂടുതൽ പേർ ഉണ്ടാകാമെന്ന് സംശയമുണ്ട്. പ്രതിയെ ഉടൻ അറസ്റ്റ് ചെയ്ത പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. എന്നാൽ, പ്രതിയുടെ മൊഴിയിൽ വൈരുധ്യങ്ങളുണ്ട്. സംഭവത്തിെൻറ ഗൂഢാലോചന തെളിയിക്കാൻ പ്രത്യേക അന്വേഷണസംഘം അനിവാര്യമാണെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. മൂവായിരത്തിലധികം വർഷം പഴക്കമുള്ള ക്ഷേത്രം പ്രദേശത്തെ പ്രധാന ആരാധനാലയമാണ്. വിവിധ സമുദായങ്ങൾ സൗഹാർദത്തോടെ പ്രദേശത്ത് ജീവിക്കുന്നു. ക്ഷേത്രം അക്രമത്തെ സാമുദായികമായി കാണുന്നില്ല. അതിനായുള്ള ശ്രമങ്ങളും പ്രചാരണങ്ങളും ശരിയല്ലെന്നും ഭാരവാഹികൾ വ്യക്തമാക്കി. വാർത്തസമ്മേളനത്തിൽ ക്ഷേത്രം പ്രസിഡൻറ് എം.കെ. രാധാകൃഷ്ണൻ, സെക്രട്ടറി കെ.പി. സുബ്രഹ്മണ്യൻ, ട്രഷറർ കളരിക്കൽ സതീഷൻ, സി. ശശികുമാർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.