വണ്ടൂർ: പഞ്ചായത്തിലെ വടക്കുംപാടം കരിമ്പൻതൊടി പട്ടികവർഗ കോളനിയിൽ പഠനം മുടങ്ങിയ വിദ്യാർഥികളുടെ പഠനം കെ.എസ്.ടി.എ ജില്ല കമ്മിറ്റി ഏറ്റെടുക്കും. ആദിവാസി കോളനിയിലെ ചില വിദ്യാർഥികളുടെ പഠനം മുടങ്ങിയത് കഴിഞ്ഞ ദിവസം ‘മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന്, കെ.എസ്.ടി.എ ഭാരവാഹികൾ കോളനി സന്ദർശിച്ചു. കോളനിയിലെ നാല് വിദ്യാർഥികളെ കുറച്ചകലെയുള്ള എയ്ഡഡ് സ്കൂളിലാണ് അയച്ചിരുന്നത്. സ്കൂൾ അധികൃതർ കുട്ടികൾക്ക് ഓട്ടോറിക്ഷ ഏർപ്പെടുത്തിയിരുന്നു . ഇത് ഉപയോഗപ്പെടുത്തി കുട്ടികൾ സ്ഥിരമായി സ്കൂളിൽ പോയിരുന്നു. എന്നാൽ, ഒരുമാസമായി കുട്ടികളെ കൊണ്ടുപോവാൻ ഓട്ടോറിക്ഷ വരാതായതോടെയാണ് ഇവരുടെ പഠനം മുടങ്ങിയത്. കുട്ടികൾക്ക് യാത്രാസൗകര്യം, പഠനോപകരണ വിതരണം, ട്യൂഷൻ എന്നിവയാണ് കെ.എസ്.ടി.എ നടപ്പാക്കുക. സംസ്ഥാന വൈസ് പ്രസിഡൻറ് കെ. ബദറുന്നിസ, ജില്ല പ്രസിഡൻറ് കെ.കെ. ഗീത, സംസ്ഥാന കമ്മിറ്റി അംഗം പ്രേമൻ പരുത്തികാട്, ജില്ല എക്സിക്യൂട്ടിവ് അംഗം എം. മണി, ഉപജില്ല സെക്രട്ടറി കെ. പ്രഹ്ലാദൻ, ഷൈജി ടി. മാത്യു, പി.എസ്. മുരളീധരൻ, എം. വിനോദ് എന്നിവരാണ് കോളനി സന്ദർശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.