മഞ്ചേരി: മെഡിക്കല്‍ കോളജില്‍ ഒ.പി പ്രവര്‍ത്തിക്കുന്ന ദിവസങ്ങളില്‍ ജനറല്‍ ആശുപത്രി ഡോക്ടര്‍മാര്‍ക്ക് ജോലിയില്ല. നേരത്തേ ഇവര്‍ ഒ.പി നടത്തിയിരുന്ന കാബിനുകളിലാണ് മെഡിക്കല്‍ കോളജ് പ്രഫസര്‍മാര്‍ ഒ.പി നടത്തുന്നത്. ആഴ്ചയില്‍ മൂന്ന് ദിവസം മെഡിക്കല്‍ കോളജിന്‍െറയും മറ്റു മൂന്നു ദിവസങ്ങളില്‍ ജനറല്‍ ആശുപത്രിയുടെയും ഒ.പികളാണ് നടക്കുന്നത്. ജനറല്‍ ആശുപത്രിയുടെ ഒ.പി നടത്തുന്ന ദിവസങ്ങളില്‍ മെഡിക്കല്‍ കോളജ് പ്രഫസര്‍മാര്‍ക്ക് അക്കാദമിക്, തിയറി ക്ളാസുകളും മറ്റു പഠന പ്രവര്‍ത്തനങ്ങളുമുണ്ടാവുമെങ്കിലും ജനറല്‍ ആശുപത്രി ഡോക്ടര്‍മാര്‍ റൗണ്ട്സ് കഴിഞ്ഞാല്‍, ഒ.പി ഇല്ലാത്ത ദിവസങ്ങളില്‍ വെറുതെയിരിക്കേണ്ട സ്ഥിതിയാണ്. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലാണ് മെഡിക്കല്‍ കോളജ് ഒ.പി ജനറല്‍ ആശുപത്രി ഡോക്ടര്‍മാര്‍ ഒ.പിയില്ലാത്ത ദിവസങ്ങളില്‍ നേരത്തേ അഡ്മിറ്റ് ചെയ്ത രോഗികളെ വാര്‍ഡുകളിലത്തെി പരിശോധിക്കുക മാത്രമേ ചെയ്യേണ്ടതുള്ളൂ. മുമ്പ് ഇത് ചെയ്യുന്നതോടൊപ്പം ശരാശരി മുന്നൂറോളം രോഗികളെയും പരിശോധിച്ചിരുന്നു. അറുപതോളം ഡോക്ടര്‍മാരാണ് ജനറല്‍ ആശുപത്രിയില്‍. 12 കൗണ്ടറുകളിലാണ് ഒ.പി നടന്നിരുന്നത്. ജനറല്‍ ആശുപത്രി മറ്റെവിടെയെങ്കിലും താല്‍ക്കാലികമായി നിലനിര്‍ത്തി പിന്നീട് പുതിയ കെട്ടിടം നിര്‍മിച്ച് അവിടേക്ക് മാറ്റുമെന്നാണ് ആരോഗ്യ സെക്രട്ടറി മുന്‍ സര്‍ക്കാറിന്‍െറ കാലത്ത് ഉറപ്പു നല്‍കിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.