രാധാകൃഷ്ണന്‍െറ വര നിലച്ചപ്പോള്‍ കുടുംബം അനാഥമായി

ചങ്ങരംകുളം: ജീവിതത്തിന്‍െറ അവസാന നിമിഷത്തിലും കൈയില്‍ ബ്രഷുമായി മരണത്തെ പുല്‍കുമ്പോള്‍ നഷ്ടമായത് ഒരു കുടുംബത്തിന്‍െറ ഏക അത്താണി. ബുധനാഴ്ച ചങ്ങരംകുളത്തുണ്ടായ വാഹനാപകടത്തില്‍ മരിച്ച രാധാകൃഷ്ണന്‍െറ (45) വിയോഗത്തോടെ നിരാലംബ കുടുംബമാണ് അനാഥമായത്. അമ്മയുടെ അമ്മ, സംസാരശേഷിയില്ലാത്ത അച്ഛന്‍െറ സഹോദരന്‍, അച്ഛന്‍െറ സഹോദരി, ഭാര്യ, മക്കള്‍ എന്നിവര്‍ കഴിഞ്ഞത് ഈ കലാകാരന്‍െറ ഒറ്റ വരുമാനത്തിലായിരുന്നു. ചങ്ങരംകുളം മേള ആട്സിലെ ചിത്രം വരക്കാരനായിരുന്ന ഇദ്ദേഹം 30 വര്‍ഷമായുള്ള കലോപാസന കൈവിടാതെ കൈവരയും ചിത്രംവരയും തുടരുകയായിരുന്നു. സിനിമയിലും മറ്റും അവസരം വന്നെങ്കിലും കുടുംബത്തെ കൈവിടാതെ തന്‍െറ കലാജീവിതം തുടര്‍ന്നു. ആയിരക്കണക്കിന് വാഹനങ്ങളില്‍ എഴുതിയും നിറം ചാര്‍ത്തിയും ഏവര്‍ക്കും പ്രിയങ്കരനായിരുന്നു രാധാകൃഷ്ണന്‍. മരണത്തിന്‍െറ അവസാന നിമിഷത്തില്‍ ചാര്‍ത്തിയ നിറം മാഞ്ഞുപോകുമ്പോള്‍ നിരാലംബരായ കുടുംബത്തിന്‍െറ പച്ചപ്പും മായുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.