എടക്കര: ഒരിടവേളക്ക് ശേഷം എടക്കരയില്‍ വീണ്ടും ഫുട്ബാള്‍ ആവേശമുയരുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടത്തെുന്നതിനായി സംഘടിപ്പിക്കുന്ന എടക്കര സോക്കര്‍ സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്‍റില്‍ വെള്ളിയാഴ്ച രാത്രി പന്തുരുളും. മുസ്ലിയാരങ്ങാടിയിലെ ഗ്രൗണ്ടില്‍ ഒരു മാസക്കാലം നീണ്ടുനില്‍ക്കുന്ന ഫുട്ബാള്‍ മേളയുടെ ഉദ്ഘാടനം വൈകീട്ട് ഏഴിന് എടക്കര എസ്.ഐ മനോജ് പറയട്ട നിര്‍വഹിക്കും. ആറായിരം പേര്‍ക്കിരിക്കാവുന്ന താല്‍കാലിക ഗാലറിയുടെ നിര്‍മാണം പൂര്‍ത്തിയായതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വിജയികള്‍ക്ക് ഒന്നേമുക്കാല്‍ ലക്ഷവും റണ്ണേഴ്സ് അപ്പിന് ഒന്നേകാല്‍ ലക്ഷം രൂപയുമാണ് സമ്മാനത്തുക. ആദ്യമത്സരത്തില്‍ ന്യൂ ഇന്ത്യ തണ്ണിക്കടവ് സെവന്‍സ് ബ്രദേഴ്സ് അരീക്കോടിനെ നേരിടും. ടൂര്‍ണമെന്‍റില്‍ നിന്നുള്ള ലാഭവിഹിതം പ്രസിഡന്‍റിന്‍െറ ദുരിതാശ്വാസ നിധിയിലേക്കും മറ്റ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും വിനിയോഗിക്കുമെന്ന് സംഘാടകസമിതി ഭാരവാഹികളായ പുള്ളിയില്‍ ഷൗക്കത്ത്, എന്‍. അബ്ദുല്‍ ഖാദര്‍, നാസര്‍ കാങ്കട, എന്‍. മുജീബ്, എന്‍. അഷ്റഫ്, സി. അബ്ദുല്‍ മജീദ്, പുള്ളിയില്‍ നാസര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.