ട്രെയിനില്‍ യുവാക്കളെ ബോധരഹിതരാക്കി മോഷണം

മുളങ്കുന്നത്തുകാവ്: മംഗള എക്സ്പ്രസില്‍ വെച്ച് ബിസ്കറ്റ് നല്‍കി യുവാക്കളെ ബോധരഹിതരാക്കി മോഷണം. മോഷണത്തിനിരയായ യുവാക്കളെ തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആലപ്പുഴ ആറാട്ടുപുഴ കള്ളിക്കാട് പോളയില്‍ വീട്ടിലെ പുഷ്പന്‍െറ മകന്‍ ജിനുരാജ് (25), തിലകന്‍െറ മകന്‍ അമല്‍രാജ് (22) എന്നിവരാണ് കവര്‍ച്ചക്കിരയായത്. ജിനുരാജിന്‍െറ രണ്ടുപവന്‍െറ മാല, അരപവന്‍ മോതിരം, വിലകൂടിയ രണ്ട് മൊബൈല്‍ ഫോണുകള്‍, 6,000 രൂപ എന്നിവയാണ് മോഷണം പോയത്. സഹോദരനെ ഗള്‍ഫിലേക്ക് യാത്രയയക്കാന്‍ ഡല്‍ഹിക്ക് പോയി മംഗള എക്സ്പ്രസില്‍ മടങ്ങുകയായിരുന്നു ഇവര്‍. ഡല്‍ഹിയില്‍നിന്ന് കയറിയ മൂന്ന് ഹിന്ദിക്കാര്‍ തങ്ങളോട് സൗഹൃദം കൂടിയതായും ഗോവയിലത്തെിയപ്പോള്‍ രാത്രി ഒമ്പതോടെ അവര്‍ തന്ന ബിസ്കറ്റ് കഴിച്ചതായും ഇവര്‍ പറഞ്ഞു. പിന്നീട് ഉറക്കത്തിലായിപ്പോയി. ഒരാള്‍ ഉണര്‍ന്നപ്പോഴാണ് മോഷണം അറിയുന്നതെന്നാണ് യുവാക്കള്‍ ഷൊര്‍ണൂരില്‍ വെച്ച് ഷൊര്‍ണൂര്‍ റെയില്‍വേ പൊലീസിന് മൊഴി നല്‍കിയത്. ജിനുരാജിന് ശനിയാഴ്ച രാവിലെയും അമല്‍രാജിന് വൈകീട്ടോടെയുമാണ് ബോധം തിരിച്ച് കിട്ടിയത്. മോഷ്ടാക്കളെ കണ്ടാലറിയാമെന്ന് യുവാക്കള്‍ പൊലീസിന് മൊഴിനല്‍കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.