ക്രിസ്മസ്-പുതുവത്സര ആഘോഷം എക്സൈസ് കണ്‍ട്രോള്‍ റൂം തുടങ്ങി

മലപ്പുറം: ക്രിസ്മസ്, പുതുവത്സരത്തോടനുബന്ധിച്ച് അബ്കാരി കുറ്റകൃത്യങ്ങള്‍ തടയാന്‍ കലക്ടര്‍ അമിത് മീണയുടെ അധ്യക്ഷതയില്‍ ജില്ലതല ജനകീയ കമ്മിറ്റി യോഗം ചേര്‍ന്നു. സ്പിരിറ്റ്, വിദേശമദ്യം എന്നിവയുടെ കള്ളക്കടത്ത്, വ്യാജമദ്യ നിര്‍മാണം, സ്പിരിറ്റിന്‍െറ അനധികൃത വില്‍പന, മയക്കുമരുന്ന് വില്‍പന എന്നിവ തടയാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എക്സൈസ് കണ്‍ട്രോള്‍ റൂം മലപ്പുറം അസി. എക്സൈസ് കമീഷണറുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനം തുടങ്ങിയതായി ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍ വി.ആര്‍. അനില്‍കുമാര്‍ യോഗത്തില്‍ അറിയിച്ചു. ഇതിനുപുറമെ കള്ളുഷാപ്പുകള്‍, വിദേശമദ്യശാലകള്‍, റെയില്‍വേ സ്റ്റേഷന്‍, ബസ്സ്റ്റാന്‍ഡ്, ട്രെയിനുകള്‍, ഇതരസംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലങ്ങള്‍ എന്നിവ ഡെപ്യൂട്ടി എക്സൈസ് കമീഷണറുടെ നേതൃത്വത്തിലെ ഷാഡോ വിഭാഗത്തിന്‍െറ നിരീക്ഷണത്തിലായിരിക്കും. അബ്കാരി/മയക്കുമരുന്ന് കേസുകളില്‍ ഉള്‍പ്പെട്ട സ്ഥിരം കുറ്റവാളികളെയും നിരീക്ഷിക്കും. രാത്രി പട്രോളിങും വാഹന പരിശോധനയും ഊര്‍ജിതമാക്കി. വ്യാജമദ്യ നിര്‍മാണം, വിതരണം, വില്‍പന എന്നിവയുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കുള്ള പരാതി എക്സൈസിനെ അറിയിക്കാം. പൊതുജനത്തിന് എക്സൈസ് വകുപ്പിന്‍െറ ടോള്‍ഫ്രീ നമ്പറിലും ബന്ധപ്പെടാം. ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍( മലപ്പുറം)-9447178062, അസിസ്റ്റന്‍റ് എക്സൈസ് കമീഷണര്‍ (മലപ്പുറം)-9496002870, കണ്‍ട്രോള്‍ റൂം മലപ്പുറം-04832734886, ടോള്‍ ഫ്രീ നമ്പര്‍-1800 425 4886. എക്സൈസ് സര്‍ക്കിള്‍ ഓഫിസുകള്‍: പൊന്നാനി-0494 2664590, 9400069639, തിരൂര്‍-0494 2424180, 9400069640, തിരൂരങ്ങാടി-0494 2410222, 9400069642, മഞ്ചേരി-04832766184, 9400069643, പെരിന്തല്‍മണ്ണ-04933 227653, 9400069645, നിലമ്പൂര്‍-04931 226323, 9400069646. എക്സൈസ് റെയിഞ്ച് ഓഫിസുകള്‍: പൊന്നാനി-0494 2654210, 9400069650, കുറ്റിപ്പുറം-0494 2609350, 9400069660, തിരൂര്‍-0494 2425282, 9400069652, പരപ്പനങ്ങാടി-0494 2414633, 9400069653, മലപ്പുറം-0483 2104937, 9400069654, മഞ്ചേരി-0483 2766760, 9400069655, പെരിന്തല്‍മണ്ണ-04933 227539, 9400069656, കാളികാവ്-0493 1249608, 9400069657, നിലമ്പൂര്‍-04931 224334, 9400069658.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.