അഴുക്കുചാലില്‍നിന്ന് തടയണയിലേക്ക് വെള്ളം ഒഴുക്കുന്നില്ളെന്ന്

പുലാമന്തോള്‍: ടൗണ്‍ നവീകരണ ഭാഗമായി നിര്‍മിക്കുന്ന അഴുക്കുചാലില്‍നിന്ന് തടയണയിലേക്ക് വെള്ളം ഒഴുക്കിവിടുന്നില്ളെന്ന് പുലാമന്തോള്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി.പി. മുഹമ്മദ് ഹനീഫ. പുലാമന്തോള്‍ ടൗണ്‍ നവീകരിക്കുന്നതോടെ കുന്തിപ്പുഴയിലെ തടയണ മലിനീകരിക്കപ്പെടുമെന്നാരോപിച്ച് തിങ്കളാഴ്ച വിളയൂര്‍ ടൗണില്‍ നടക്കുന്ന പ്രതിഷേധ സംഗമത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ പുലാമന്തോള്‍ ടൗണില്‍ അഴുക്കുചാലിന്‍െറ നീളം 300 മീറ്റര്‍ ആയിരുന്നു. ടൗണ്‍ നവീകരണത്തിന്‍െറ ഭാഗമായി വിവിധ ഭാഗങ്ങളിലെ അഴുക്കുചാലുകള്‍ ഒഴിവാക്കി നീളം 100 മീറ്ററാക്കി ചുരുക്കിയിട്ടുണ്ട്. ഇതാകട്ടെ മലിനജലം എത്തിപ്പെടാനാവാത്ത വിധത്തിലാണ് നിര്‍മാണം നടത്തിയത്. ഈ ഓവുചാലില്‍നിന്ന് വെള്ളം തടയണക്ക് പുറത്തേക്കൊഴുകാനാവും വിധത്തില്‍ നിര്‍മാണ പ്രവര്‍ത്തനത്തിന് പുതിയ എസ്റ്റിമേറ്റ് തയാറാക്കാന്‍ അസി. എന്‍ജിനീയര്‍ക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ടെന്നും അദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.