വിശറിയും മെഴുകുതിരിയുമായി നഗരമധ്യത്തിലൊരു ഓഫിസ്

മഞ്ചേരി: കെ.എസ്.ആര്‍.ടി.സി സ്റ്റേഷന്‍ മാസ്റ്ററുടെ ഓഫിസില്‍ ഫാനുണ്ട്; കറങ്ങില്ല. ട്യൂബും സി.എഫ്.എല്‍ ലാമ്പുമുണ്ട്; കത്തില്ല. ഒറ്റമുറിയുടെ മുന്‍ഭാഗം ഗ്ളാസിട്ട് മറച്ചിരിക്കുന്നു. ഫലമോ.. കാറ്റും വെളിച്ചവുമില്ലാതെ സ്റ്റേഷന്‍ മാസ്റ്റര്‍ ഇരുന്ന് വിയര്‍ക്കുന്നു. മഞ്ചേരി കച്ചേരിപ്പടി ഇന്ദിരാഗാന്ധി സ്മാരക ബസ് സ്റ്റാന്‍ഡിലെ സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫിസിന്‍െറ അവസ്ഥയാണിത്. വൈദ്യുതിയില്ലാതെ ഈ ഓഫിസര്‍ ദുരിതമനുഭവിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷം നാലാകുന്നു. രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് ഓഫിസ് പ്രവര്‍ത്തന സമയം. പ്രവൃത്തിസമയം നീട്ടാനും വെളിച്ചം വേണം. നഗരസഭാധികൃതര്‍ പറയുന്നു വൈദ്യുതി കണക്ഷനെടുക്കേണ്ടത് കെ.എസ്.ആര്‍.ടി.സിക്കാരാണെന്ന്. കെ.എസ്.ആര്‍.ടി.സി മേലധികാരികള്‍ തിരിച്ചും. ഈ തര്‍ക്കം അനന്തമായി നീളുമ്പോള്‍ ഇവിടെ ജോലി ചെയ്യുന്നവരാണ് ഇതിന്‍െറ ഫലം അനുഭവിച്ച് തീര്‍ക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.