ഉമറിന്‍െറ തിരോധാനത്തിന് രണ്ടാണ്ട്; അന്വേഷണം എങ്ങുമത്തെിയില്ല

മങ്കട: വെള്ളില പുത്തന്‍വീട് ഒറ്റതറയില്‍ ഉമറിന്‍െറ തിരോധാനത്തിന് രണ്ട് വര്‍ഷമാകുമ്പോഴും അന്വേഷണത്തിന് പുരോഗതിയില്ല. വെള്ളില പുത്തന്‍വീട് ജുമാമസ്ജിദിന് സമീപം കച്ചവടം നടത്തിയിരുന്ന ഉമ്മര്‍ 2104 ആഗസ്റ്റ് ആറിന് രാവിലെ 11ന് സാധനങ്ങാള്‍ വാങ്ങാന്‍ മഞ്ചേരിയിലേക്ക് പോയതാണ്. പിന്നീട് ഇദ്ദേഹത്തെ കുറിച്ച് നാട്ടുകാര്‍ക്കോ വീട്ടുകാര്‍ക്കോ ഒരു വിവരവുമില്ല. ഇദ്ദേഹത്തിന്‍െറ കൈവശം മൊബൈല്‍ ഫോണില്ല. സ്ഥിരമായി പോക്കറ്റില്‍ കൊണ്ടുനടക്കുന്ന തിരിച്ചറിയല്‍ കാര്‍ഡ് കൈവശമുണ്ടായിരുന്നെന്ന് വീട്ടുകാര്‍ പറയുന്നു. പാലക്കട് ചെര്‍പ്പുളശ്ശേരി സ്വദേശിയായ ഉമര്‍ ഏറെക്കാലമായി വെള്ളിലയിലാണ് താമസിച്ചിരുന്നത്. രണ്ട് ആണ്‍മക്കളും ഒരു പെണ്‍കുട്ടിയുമുണ്ട്. കാഞ്ഞങ്ങാട് സ്വദേശിനി മൈമൂനയാണ് ഭാര്യ. ഉമറിന്‍െറ തിരോധാനവുമായി ബന്ധപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9446402338 നമ്പറില്‍ ബന്ധപ്പെടണമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.