കൊണ്ടോട്ടി: ഡെങ്കിപ്പനി പടരുന്ന നെടിയിരുപ്പില്‍ വീണ്ടും ഫോഗിങ് നടത്തി. കൈതക്കോട്, കോട്ടാശ്ശേരി എന്നിവിടങ്ങളിലാണ് വെള്ളിയാഴ്ച ഫോഗിങ് നടത്തിയത്. അടുത്ത ദിവസങ്ങളിലായി രണ്ടുപേര്‍ക്ക് ഡെങ്കിപ്പനി കണ്ടത്തെിയിരുന്നു. ഇതോടെ മാസങ്ങള്‍ക്കുള്ളില്‍ നെടിയിരുപ്പില്‍ രോഗം കണ്ടത്തെിയവരുടെ എണ്ണം 22 ആയി. കഴിഞ്ഞ ദിവസം ചിറയില്‍ ചുങ്കത്തറ, കോട്ടാശ്ശേരി എന്നിവിടങ്ങളില്‍ നാല് റൗണ്ട് ഫോഗിങ് നടത്തിയിരുന്നു. വീടുകള്‍ കയറി ബോധവത്കരണവും ഡ്രൈ ഡേ പ്രവര്‍ത്തനവും ആരംഭിച്ചിട്ടുണ്ട്. 14ാം വാര്‍ഡ് ആരോഗ്യ ശുചിത്വ സമിതിയുടെ നേതൃത്വത്തിലാണ് നാല് റൗണ്ട് ഫോഗിങ് അടക്കം വിവിധ പ്രതിരോധ പ്രവൃത്തികള്‍ നടത്തിയത്. പഞ്ചായത്തംഗം എ.കെ. ബീന ഉദ്ഘാടനം ചെയ്തു. കോട്ടാശ്ശേരി വൃദ്ധ സദനത്തില്‍ നടന്ന ബോധവത്കരണ ക്ളാസ് എ.കെ. ബീന, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ കെ. സത്യന്‍, സി.കെ. അബ്ദുല്ലത്തീഫ്, വി. ശിവദാസ്, സി. രാജന്‍, ആശാ പ്രവര്‍ത്തകരായ കെ. റീത്ത, പി. ലക്ഷ്മി എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.