പാനൂർ: പാനൂർ ഉൾപ്പെടെ ഹോട്സ്പോട്ട് മേഖലകളിൽ ദിവസങ്ങളായി . ഇത് കാർഷിക പണയ വായ്പ എടുത്ത ഉപഭോക്താക്കൾക്ക് വലിയ നഷ്ടം വരുത്തുമെന്ന ആശങ്കയുണ്ട്. മേയ് 31ന് മുമ്പ് കാർഷിക പണയ വായ്പകൾ പുതുക്കിയില്ലെങ്കിൽ ഒരു ലക്ഷത്തിന് അയ്യായിരം രൂപയോളം ഉപഭോക്താക്കൾക്ക് നഷ്ടം വരുമെന്ന് ബാങ്ക് ജീവനക്കാർ പറയുന്നു. പരിമിതമായ ജീവനക്കാരെ ഉൾപ്പെടുത്തി നിർദേശിക്കപ്പെട്ട ചുരുക്കം ദിവസങ്ങളിൽ ബാങ്കുകൾ പ്രവർത്തിക്കാനാണ് അധികൃതരുടെ ഉത്തരവ്. ഇനിയുള്ള ദിവസം മുഴുവൻ ജോലി ചെയ്താലും ആയിരക്കണക്കിന് ഉപഭോക്താക്കളുടെ കാർഷിക പണയങ്ങൾ പുതുക്കാൻ കഴിയില്ല. ബാങ്ക് ജീവനക്കാരോട് പൊലീസ് നിഷേധാത്മകമായ രീതിയിലാണ് പെരുമാറുന്നതെന്നും പരാതിയുണ്ട്. ഹോട്സ്പോട്ടിൽ കലക്ടർ നിർദേശിച്ച ദിവസത്തിൽ ജോലിക്കെത്തിയ നിരവധി ബാങ്ക് ജീവനക്കാരെ കഴിഞ്ഞ ദിവസങ്ങളിൽ പൊലീസ് തടഞ്ഞുവെച്ചിരുന്നു. മറ്റ് യാത്രക്കാരെ കടത്തിവിടുമ്പോഴും ബാങ്ക് ജീവനക്കാരെ മാത്രം കടത്തിവിടില്ലെന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചത്. മിക്ക എ.ടി.എം കൗണ്ടറുകളും കാലിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.