നാദാപുരം: മിന്നലോട് കൂടിയുണ്ടായ കനത്ത മഴയിലും കാറ്റിലും മേഖലയിൽ കനത്ത നാശം. മരങ്ങൾ കടപുഴകി വീടുകൾ തകരുകയും കൃഷി നശിക്കുകയും വൈദ്യുതി തൂണുകൾ വീഴുകയും ചെയ്തു. ബുധനാഴ്ച രാത്രിയോടെയാണ് കനത്ത കാറ്റ് വീശിയത്. ചെറുമോത്ത് പുത്തൻ പുരയിൽ ശശിധരൻെറ വീടിന് മുകളിൽ പുളിമരം വീണ് ഒന്നാം നില പൂർണമായും തകർന്നു. മേൽക്കൂരയിലെ ഓടുകൾ കിടപ്പുമുറിയിൽ പതിച്ചു. വീട്ടുകാർ വരാന്തയിലായതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ജാതിയേരിയിൽ ജെ.പി. ഇസ്മായിൽ മൗലവിയുടെ വീടിന് മുകളിൽ തെങ്ങുവീണ് ഭാഗികമായി കേടുപറ്റി. മണങ്ങാട്ട് സഫിയയുടെ വീടിൻെറ മുകൾ ഭാഗത്തെ ഷീറ്റുകൾ കാറ്റിൽ പാറിപ്പോയി. പുതുപ്പാടി സലാമിൻെറ വീടിനും നാശമുണ്ടായി. അരിങ്ങാട്ടിൽ കണാരൻെറ വീടിന് മുകളിൽ സ്ഥാപിച്ച ടാങ്ക് തെങ്ങുവീണു തകർന്നു. ജാതിയേരി എം.എൽ.പി സ്കൂൾ പാചകപ്പുര തകർന്നു. വളയം തലപ്പൊയിൽ പുരുഷുവിൻെറ വീടിന് മുകളിൽ മരം വീണ് പിൻഭാഗത്ത് നാശമുണ്ടായി. നാദാപുരം വലിയ ജുമാമസ്ജിദിൻെറ ഓട് കാറ്റിൽ തകർന്നു. വാണിമേൽ പാലത്തിനുസമീപം വൈദ്യുതി തൂൺ തകർന്നു. വളയം ചെക്യാട് റോഡിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. പലയിടത്തും വാഴ, മരച്ചീനി ഉൾപ്പെടെ നശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.