ഫറോക്ക്: എ.സി.വി റിപ്പോർട്ടർ പി. ഷാജിയെ ഹർത്താൽ അനുകൂലികൾ ൈകയേറ്റം ചെയ്തതിൽ ഫറോക്ക് പ്രസ് ക്ലബ് പ്രതിഷേധിച്ചു. രാമനാട്ടുകര തോട്ടുങ്ങലിൽ പ്രകടനം കാമറയിൽ പകർത്തുന്നതിനിടയിലാണ് സംഘ്പരിവാർ പ്രവർത്തകർ ൈകയേറ്റം ചെയ്തത്. പ്രകടനത്തിനിടെ വിഡിയോ പകർത്തുന്നതിനെ ചോദ്യം ചെയ്യുകയും ചാനൽ റിപ്പോർട്ടറാണെന്നു പറഞ്ഞപ്പോൾ നിങ്ങൾ ഞങ്ങൾക്കെതിരെയാണെന്ന് ആരോപിച്ചായിരുന്നു ൈകയേറ്റം. ഇതിനിടെ പിറകിൽനിന്നെത്തിയ പ്രവർത്തകർ ഷാജിയെ ആഞ്ഞു ചവിട്ടി. ആക്രമണത്തിെൻറ ചിത്രങ്ങളും വിഡിയോയും സംഭവദിവസം തന്നെ ഫറോക്ക് പൊലീസിന് കൈമാറിയിരുന്നു. ൈകയേറ്റം നടത്തിയവർക്കെതിരെ നടപടിയെടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പി. ഷാജി സ്വാഗതം പറഞ്ഞു. ശിഹാബ് പള്ളിക്കാവിൽ അധ്യക്ഷത വഹിച്ചു. കെ. സുധീഷ് കുമാർ, എൻ.പി.കെ. നൗഷാദ്, അബ്ദുൽ കരിം എന്നിവർ സംസാരിച്ചു. പടം : FARO 205 പ്രകടനം പകർത്തുന്നതിനിടയിൽ എ.സി.വി കാമറാമാൻ പി. ഷാജിയെ ചവിട്ടുന്ന സംഘ്പരിവാർ പ്രവർത്തകൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.