എല്ലാ ജില്ലകളിലും കരിയർ ഗൈഡൻസ് സെൻററുകൾ തുടങ്ങും -മന്ത്രി കോഴിക്കോട്: അഭ്യസ്തവിദ്യരായ യുവതീയുവാക്കൾക്ക് തൊഴിൽ ലഭ്യമാക്കുന്നതിന് വിവിധ മേഖലകളിൽ പരിശീലനം നൽകുന്ന കരിയർ െഡവലപ്മെൻറ് സെൻറർ എല്ലാ ജില്ലകളിലും തുടങ്ങുമെന്ന് തൊഴിൽ മന്ത്രി ടി.പി. രാമകൃഷ്ണൻ. പേരാമ്പ്ര കരിയർ ഡെവലപ്മെൻറ് സെൻററിൽ കമ്പനി കോർപറേഷൻ അസിസ്റ്റൻറ് േഗ്രഡ് പി.എസ്.സി പരീക്ഷ പരിശീലനവും ഇംഗ്ലീഷ് കമ്യൂണിക്കേഷൻ െഡവലപ്മെൻറ് േപ്രാഗ്രാമും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വകാര്യമേഖലയുടെ സഹകരണത്തോടെ ഉൽപാദനപരമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് സർക്കാർ ലക്ഷ്യമിട്ടുന്നത്. അക്കാദമിക് പഠനത്തിന് പുറമെയുള്ള മികച്ച തൊഴിൽ നൈപുണ്യം കരിയർ ഡവലപ്മെൻറ് സെൻററുകളിലൂടെ ലഭ്യമാക്കും. സ്വകാര്യ-പൊതുമേഖല സ്ഥാപനങ്ങളിലേക്ക് നിയമനത്തിന് സഹായകമാവുന്ന എംപ്ലോയബിലിറ്റി സെൻററുകൾ നാല് ജില്ലകളിൽ കൂടി തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ബ്ലോക്ക് പഞ്ചയാത്ത് പ്രസിഡൻറ് എ.സി. സതി അധ്യക്ഷത വഹിച്ചു. പേരാമ്പ്ര മണ്ഡലം വികസന സമിതി ജനറൽ കൺവീനർ എം. കുഞ്ഞമ്മദ് മാസ്റ്റർ, മേഖല എംപ്ലോയ്മെൻറ് ഡെപ്യൂട്ടി ഡയറക്ടർ മോഹൻ ലൂക്കോസ്, ജില്ല ഇൻഫർമേഷൻ ഓഫിസർ കെ.ടി. ശേഖർ, മൊകേരി ഗവ. കോളജ് ഇംഗ്ലീഷ് വകുപ്പ് മേധാവി ഡോ.കെ. അരുൺലാൽ, ജില്ല എംപ്ലോയ്മെൻറ് ഓഫിസർ സി.ജി. സാബു, കരിയർ ഡെവലപ്മെൻറ് സെൻറർ മാനേജർ പി. രാജീവൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.