ഫണ്ടുണ്ടായിട്ടും കിഴിഞ്ഞാണ്യം കോളനിയിൽ കുടിവെള്ള പദ്ധതി നടപ്പായില്ല

പേരാമ്പ്ര: എം.പി ഫണ്ടിൽനിന്നുള്ള 40 ലക്ഷത്തോളം രൂപയുണ്ടായിട്ടും പേരാമ്പ്ര കിഴിഞ്ഞാണ്യം സെറ്റിൽമെൻറ് കോളനിയിൽ കുടിവെള്ള പദ്ധതി നടപ്പാക്കാൻ കഴിഞ്ഞില്ല. കിണർ നിർമിക്കാനുള്ള സ്ഥലം ലഭ്യമല്ലാത്തതാണ് കുടിവെള്ള പദ്ധതി തുടങ്ങാൻ തടസ്സമായതെന്ന് അധികൃതർ പറയുന്നു. കഴിഞ്ഞ സർക്കാറിെൻറ കാലത്ത് കോളനി നവീകരണത്തിനുവേണ്ടി എം.പിമാർക്ക് അനുവദിച്ച സ്വയംപര്യാപ്ത ഗ്രാമം പദ്ധതിപ്രകാരം പേരാമ്പ്ര കിഴിഞ്ഞാണ്യം സെറ്റിൽമെൻറ് കോളനിക്ക് ഒരു കോടി രൂപ അനുവദിച്ചിരുന്നു. ഇതിൽ 60 ലക്ഷം രൂപയുടെ പ്രവൃത്തികൾ പൂർത്തിയാക്കിയതായി മുല്ലപ്പള്ളി രാമചന്ദ്രൻ എം.പി പത്രക്കുറിപ്പിൽ അറിയിച്ചു. 40ഓളം കുടുംബങ്ങൾ താമസിക്കുന്ന സെറ്റിൽമെൻറ് കോളനിയിലെ മുഴുവൻ റോഡുകളും നടപ്പാതകളും നവീകരിച്ച് ഗതാഗതയോഗ്യമാക്കാൻ കഴിഞ്ഞു. 51 ലക്ഷം വിനിയോഗിച്ച് റോഡുകളും ഒമ്പത് ലക്ഷം െചലവഴിച്ച് അഞ്ച് പുതിയ നടപ്പാതകളുമാണ് പൂർത്തീകരിച്ചത്. പൂർത്തിയാക്കിയ പദ്ധതിക്ക് മോണിറ്ററിങ് കമ്മിറ്റി അംഗീകാരം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.